Translate

Sunday, February 26, 2012

സ്നേഹവായ്പ്പു


സ്നേഹവായ്പ്പു
                             ദേവ്വ്മ്മേ... എന്താ ഇവിടെ ഒറ്റയ്ക്ക് ??    
                   എല്ലാവരുമവിടെ  ഭക്ഷണം കഴിക്കുന്നു,
                    നിങ്ങള്‍ പോയില്ലേ, വരൂ, ബെല്ലടിച്ചത് കേട്ടില്ലേ,
                     വൃദ്ധ സദന ത്തിലെ   സഹായി കുട്ടിയുടെ ചോദ്യം തന്നെ  ഓര്‍മയില്‍ നിന്ന് തട്ടിയുണര്‍ത്തി  . കുട്ടി.                   ഇന്ന്  തനിക്കു  അത്ര വിശപ്പില്ല എന്ന് പറഞ്ഞൊഴിഞ്ഞു.

                 അത് പറ്റില്ല,  
                ദേവമ്മ വന്നേ മതിയാവു,,,
       , കാരണം മരുന്ന് കഴിക്കുമ്പോള്‍ ഭക്ഷണം അകത്തു ചെല്ലെണ്ടതല്ലേ?
         ശരിയാണ്, തനിക്കു ഒന്നിനും ഇന്ന്   തോന്നളില്യ.  മോള് പൊയ്ക്കോ അമ്മ വന്നോളാം

           അത് പറ്റില്ല  
       അവള്‍ വന്നു കൈപിടിചു വലിച്ചു  തന്നെ കൂട്ടി ക്കൊണ്ട്  പോയി ഭക്ഷണ  മുറിയിലുള്ള ബെഞ്ചില്‍    പിടിച്ചിരുത്തി.  ഇനി തർ ക്കിചാലും അവള്‍ വിട്ടു തരില്ല , .
          എല്ലാവരുംഭക്ഷണം  കഴിച്ചു പകുതിയായിരിക്കുന്നു, ഇന്നു തനിക്കു ചപ്പാത്തിയാണ്. വേണ്ടവര്‍ക്ക് ചപ്പാത്തിയും നല്കുംഅതാണിവിടെയുള്ള ചിട്ട .അത് തനിക്കു അത്ര ഇഷ്ടമുള്ള  ഭക്ഷണം അല്ല   ചപ്പാത്തി എടുത്തു കറിയില്‍ മുക്കി ഒന്ന് കടിച്ചു . ഉതിര്‍ന്നു ചാടിയ, കണ്ണ് നീരിന്റെ  അംശം അതിനെ യൊന്നു നനച്ചുവോ? ഇറങ്ങണി ല്ലല്ലോ  ഭഗവാനെ   ആരോ തൊണ്ട യില്‍ പിടിച്ചു  വെച്ചതുപോലേ, അതെങ്ങനെയാ തനിക്കു ഇറങ്ങുക? ഒരിക്കല്‍ പോലുഅവന്റെ പിറന്നാളിന് , വിഷ്ണുവിനു കൊടുക്കാതെ താന്‍ ഒന്നും കഴിച്ചിട്ടില്ലാലോ . അവന്റെ  മുപ്പതാം പിറന്നാള്‍.ആണല്ലോയിന്നു അവനും അച്ഛനും ഉണ്ടതിന് ശേഷം മാത്രംകഴിക്കുന്ന പതിവല്ലേ തനിക്കുണ്ടായിരുന്നുള്ളൂ.
          എടൊ ദേവ് ഇരിക്കെടോ ഇവിടെ ,
               ഇരിക്കാന്‍ മടിച്ചു നോക്കുന്ന തന്നേ  ഒപ്പം  ചേര്‍ത്ത്  ഇരുത്തിയാലെ പിന്നീട്    ഏട്ടന്നു  തൃപ്തിയാവു. അത് പണ്ടേ ഉള്ളപതിവാന്.  
                        അമ്മയൊക്കെ  മരിച്ചില്ലേ

 ദേവ് ഇനി നീയാരെയ പേടിക്കനത് ? എന്നെപ്പോഴും തന്നോട് ചോദിക്കും തന്റെ ജീവന്റെ ജീവനായിരുന്നു അദേഹം ,,--

              ന്നാലും വേണ്ടാ ഏട്ടാ, ദേവൂനു,, ഇതാ ഇഷ്ട്ടം
അതല്ലേ പതിവ്,,ഇനി യാതൊന്നും ന്നും മാറ്റണ്ട  നിങ്ങള് 
                    എന്ന്    താന്‍ പറഞ്ഞു മാറി കളയും ,
അതായിരുന്നു തന്റെ ജീവിതം  അസൂയ തോന്നിപ്പിക്കുന്ന സന്തോഷപൂര്‍വമായ നാളുകള്‍ ,, ,ഏട്ടന്റെ അന്ത്യം  കാന്‍സര്‍  രൂപത്തില്‍ കടന്നുവന്നപ്പോള്‍ താന്‍ നിനച്ചിരുന്നില്ല  ഇത്രവേഗം  ആ ജീവനെ എന്നില്‍  നിന്ന് എന്നെന്നെ ക്കുമായി വേര്‍പെടുത്താനുള്ള കാലന്റെ സൂത്രമായിരിക്കുമിതെന്നു      അവസാനമായി യാത്ര പറഞ്ഞപ്പോള്‍താന്‍ കരഞ്ഞില്ല മരവിപ്പായിരുന്നു ഒരുതരം മരവിപ്പ്  ,,ലോകത്തോട് തന്നെ  ഒരു തരം വെറുപ്പ്‌  , മോനേ വളർത്തണം  അവനെ പഠിപ്പിക്കണം അത് മാത്രമായിരുന്നു പിന്നീടുള്ള തന്റെ ലക്‌ഷ്യം 
                              വിഷ്ണു പഠിക്കാന്‍ മിടുക്കനായിരുന്നു .അച്ഛന്റെ വഴി അവനും തിരഞ്ഞെടുത്തു ,,അച്ഛന്റെ ആഗ്രഹം പോലെ തന്നേഅവനെ ഇംഗ്ലണ്ടിലേക്ക്  ഉപരി പഠനത്തിനു  അയച്ചപ്പോള്‍  താന്‍ കരുതിയില്ല ,അവനെയും തന്നില്‍ നിന്ന് വിധി ഇത്രവേഗം അടര്‍ത്തി എടുക്കുമെന്ന് ,  മറ്റൊരു യാഥാര്‍ത്ഥ്യം കൂടി സ്വീകരിക്കേണ്ടിവന്നു ,അവന്റെ കല്യാണം മറു നാട്ടിൽ  വെച്ച്    കൂട്ടുകാരുടേ സാന്നി ധ്യത്തില്‍ നടത്തി എന്നറിഞ്ഞപ്പോഴും 
അമ്മ മാത്രമേയുള്ളൂ  , അവന്‍ പഠനം കഴിഞ്ഞു വേഗം തിരിച്ചു വരുമെന്ന് കരുതി കാത്തിരുന്നു. അവന്റെ വിവാഹത്തിന് നാട്ടുമ്പുറത്തുകാരിയായ തന്റെ  എതിർപ്പ് അവന്‍ പ്രതീക്ഷിചിരുന്നിരിക്കണം
       നിന്റെ മദാമ്മ കുട്ട്യേയെയും  കൂട്ടി വേഗം വരൂഎന്ന് മറുപടി എഴുതി  അമ്മയ്ക്ക് കാണാന്‍ തിടുക്കമായി എന്ന് പറഞ്ഞപ്പോള്‍ അവന്‍ വേഗം അമ്മയുടെ അടുത്ത് അവളെയും കൂട്ടി പറന്നെത്തി   എന്തൊരു ചേല് ആയിരുന്നു ആ കുട്ടിക്കു  .നീല കണ്ണുകള്‍ വെളുത്തതല മുടി താന്‍ നോക്കിയിരുന്നു പോയ സന്ദര്‍ഭങ്ങള്‍തന്നെയ്യാരുന്നു അത്  തന്നേ കണ്ടപ്പോള്‍ അവള്‍ക്കും സന്തോഷം 
                   
,യുവര്‍ മോം ഈസ്‌ എസ്ട്രീമ്ലലി ബ്യൂട്ടിഫുൾ  
                                                                           

                   എന്നവനോട് അവള്‍ പറയുന്നത് കേട്ട് ,എന്താണതിന്റെ അര്‍ത്ഥമെന്നു ചോദിച്ചപ്പോള്‍ അവന്‍ തന്നോട് പറഞ്ഞ ത് ഇങ്ങനെ  ,
                    ,അമ്മേ അവൾക്ക് പിടികാണില്ല്യാന്നു പറഞ്ഞതാണത്രേ
 അല്ലേ കാത്തു

? അവളെ അവന്‍ വിളിക്കുന്നത്‌ അങ്ങനെയാണ്. ക്യെത്തി ആഗ്നെസ്സ്   മാര്‍ക്ക് എന്ന അവളുടെ പേര് അവന്‍  കാത്തു ന്നു അവള്‍ക്കു പുതിയ പേര് നല്‍കി 
         എന്നിട്ടൊരു ചിരിയും ,,
            അതെങ്ങനെയാവിഷ്ണു
 ഈ  നാട്ടിന്‍പുറത്ത് കാരി ആയ ഈ അമ്മയെ  ആ കുട്ടിക്ക് എങ്ങനെ ഇഷ്ട്ടപെടണ തു
  ,മനസില്‍ കരുതി സമാധാനിച്ചു ,,അവള്‍ അമ്പലത്തില്‍ വെച്ച് വിഷ്ണുവിന്റെ ആചാരപ്രകാരം  ഒന്നുക്കൂടി താലി കെട്ടണം എന്ന്  നിര്‍ബന്ധം  പിടിച്ചപ്പോള്‍ ഞാനുമൊന്ന തിശയിച്ചു ,അവൾക്കതിനും താല്പര്യം നാട്ടിലുപോലും ഇങ്ങനത്തെ കുട്ടികളേ ക്കൂ ടി കാണാന്‍ കിട്ടിലെന്ന് തനിക്കറിയാമായിരുന്നു  എന്റെകുട്ടി ഭാഗ്യവാന്‍ തന്നേ,മനസി ലൊരു ചെറിയ അഹങ്കാരവു മപ്പോൾ നുര പൊങ്ങി ,
                                          അവന്റ്യ ലീവ് കഴിയല്ലെന്നു  മനസ്സില്‍ പ്രാര്‍ഥിച്ചു
         ,ഇല്ലമ്മേ ഞാന്‍ അധികംഅവിടെ  തങ്ങില്ല  കുറച്ചു മാസങ്ങള്‍ക്കകം ഞാന്‍ തിരിച്ചു വരും   അപ്പോഴേക്ക് അമ്മ യേ  കൊണ്ട് പോകാനുള്ള  എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാവുകയും ചെയ്യും
             എന്നവന്‍ ഉറപ്പും നല്‍കി ,,ജാനു അമ്മയേ യും ശങ്കരന്‍ കുട്ടിയെയും  കാര്യങ്ങള്‍ ഒക്കെ നോക്കാനെല്പ്പിചു.  പണത്തിനു ആവശ്യം വരുംബോഴോക്കെ  അറിയിചോളൂ അമ്മെ  എന്നാ വാക്ക് കൊടുത്തിട്ടാണ വന്‍   വീണ്ടും മടങ്ങിയത്

 ,ഒരു വര്ഷം ഉന്തി തള്ളി കഴിച്ചുക്കൂട്ടി  അവന്‍തന്നേ കൊണ്ടുപോകാന്‍  വീണ്ടുമെത്തി  ,ജാനു അമ്മ   ഇട്ടു തന്ന അച്ചാറുകള്‍ ,ചക്ക പപ്പടം ഒക്കെ വേവ്വെരേ   കൂടുകളിലാക്കി മരുമകള്‍ക്ക് തേച്ചു കുളിക്കാനുള്ള കുഴമ്പുകള്‍ ലേഹ്യങ്ങള്‍ ,അരിഷ്ടങ്ങള്‍ ,അങ്ങനെ എല്ലാംക്കൂടി,ഒരു പെട്ടി സാധനങ്ങളുമായി  വീടിന്റെ താക്കോല്‍ ശങ്കരന്‍ കുട്ട്യെയേയും  ജാനു അമ്മയെയും   ഏല്‍പ്പിച്ച ച്ചവന്റെ കൂടെ യാത്രയായി,അതുകഴിഞ്ഞ് വേഗം മടങ്ങണംഎന്നായിരുന്നു പ്ലാന്‍ .അച്ചന്റെഅമ്മയുടെ അസ്ഥി  തറ  അതൊന്നും തനിക്കു  ഉപേക്ഷിക്കാന്‍  പറ്റില്ല ,എട്ടന് വിളക്ക് വെക്കുന്നതിനോട് പണ്ടേ താല്പര്യമില്ല ,കുറേ   നാളുകള്‍ വേണ്ട കുറച്ചു നാളുകള്‍ മാത്രം അവനോടോന്നിച്ചു. അവനു ജനിക്കാന്‍ പോകുന്ന കുട്ടിയെ മനസില്‍ കണ്ടു ,,ഒരോമന കുഞ്ഞു മോൾ ,,
                                              മരുമകളുടെ പ്രസവം കഴിഞ്ഞു ,,കുട്ട്യേ കണ്ടു തൃപ്തിയായി  ,തന്റെ പേരകിടാവ് അവന്റ്യ അച്ഛന്റെ കൈകളില്‍ കൊടുത്തതിനുശേഷം തന്റെ  കൈകളിലേക്ക് ആ പോന്നോമനെയെ  തന്നപ്പോൾ    തുടുത്ത വലിയ കണ്ണുകള്‍ ,കറുത്ത ഇടതൂര്‍ന്ന  തലമുടി അവന്റെ മുത്തച് മാതിരി നെറ്റിത്തടവും ,, രണ്ടു നാടിന്റെ  സംസ്കാരം  കൈ  കൊള്ളാന്‍ വിധിക്കപെട്ട  എന്റെ കൊച്ചു മാലാഖ കുട്ടി  ,അന്നുമുതല്‍ വരുന്നിടം വരെ അവളെ കാണാതെ  ആ കൊഞ്ചല്‍  കേൾകാതെ   തനിക്കു ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല  ,മരുമകള്‍ അവള്‍ക്കു ആഗലേയ ഭാഷ മാത്രമേ വശമുള്ള് വെങ്കിൽ കൂടി തന്നെ   മകന്‍ തന്റെ  ഭാഷ അവള്‍ക്കു തര്‍ജമ ചെയ്തു കൊടുക്കാറുണ്ട് , ഞങ്ങളുടെ ഇടയിലെ ,ചിട്ട വട്ടങ്ങള്‍ക്ക് വളരേ വ്യത്യസ്തത ഏറു മെങ്കിലും   ഞങ്ങളിലെ  പരസ്പര  സ്നേഹം അവയെയെല്ലാം  തൂത്തെറിയാറെ  ഉണ്ടായിരുന്നുള്ളൂ പിന്നീട്കുറച്ചു ദിവസങ്ങൾക്ക് ശേഷംവീണ്ടും നാട്ടിലേക്ക്   തിരിച്ചു പോന്നു  ജാനുവമ്മയുടെ മകള് വന്നു തന്റെ  വീട്ടിലെ സഹായികളായ അവളുടെ അച്ഛനമ്മാരെ കൂടെ കൊണ്ട് പോയപ്പോൾ താൻ വീണ്ടും ഒറ്റപെട്ടൂ അങ്ങനെ ഒരിടം തേടി ഞാനുമിവിടെ എത്തപ്പെട്ടു  
                                              ദേവുംമേ,എണീക്ക്    
                          വിളിച്ചപ്പോള്‍ വന്നു. ഒന്നുമൊട്ടു കഴിച്ചതുമില്ല ,
          പിന്നെയും ഇരുന്നു സ്വപ്നം കാണുകയാണോ ??
                         ഓ ശരിയാണോ ,വേണ്ട കുട്ടി താനിത് എടുത്തോള് ,
          ,അമ്മയ്ക്ക് ഇന്നു ഇനി  ഇതൊന്നും ഇറങ്ങില്ല 
                  എണീറ്റ്‌ കൈകഴുകി ,പതുക്കെ മുറിയിലേക്ക് നടന്നു ,,പകര്‍ന്നു വെച്ച വെള്ളം എടുത്തു കുടിച്ചു ,വരാന്തയില്‍  സൌമിനി ടീച്ചറും ,അന്ന് ടീച്ചറും ഇരുന്നു മക്കളുടെ ഗുണ ഗണങ്ങളെ ക്കുറിച്ച്  കുറിച്ച് ഒന്നിനൊന്നു മെച്ചമായി വര്‍ണിക്കുന്നുണ്ട് ,എല്ലാവര്ക്കും തന്‍ കുഞ്ഞു പൊന്കുഞ്ഞു രണ്ടുപേരും ആണ്‍ തരികള്‍ ഉള്ളഅമ്മമാർ  ,,രണ്ടു മൂന്ന് വര്‍ഷമായി മക്കള്‍ തിരിഞ്ഞു  പോലും  നോക്കിയിട്ടിലാത്തവര്‍ ,പക്ഷേ ,പണം അയക്കുന്നതില്‍ ആരും  ഒരു മുടക്കം   വരുത്തിയിരുന്നില്ല ,അവരെല്ലാം ഉള്ള സന്തോഷം പരസ്പരം പങ്കു വെച്ച്  ഇ വിടേ കഴിയുന്നു ഒന്നിലും അവര്ക്കും ഒരു പരാതിയുമില്ല ,,,,
                                               മറ്റൊരു അന്തേവാസി സുഗ്ധാബ ,,പഴയ പ്രശസ്തിനേടിയ ഒരു വക്കീലായിരുന്നു  സുഗദാംബ,, ആരോടും അധികം വര്‍ത്തമാനത്തിനു മുതിരാത്ത കര്‍ക്കശ സ്വഭാവമുള്ള  ഒരു സ്ത്രീ   ,എപ്പോഴും എല്ലാവരില്‍ നിന്നും അകലം കാത്തു സൂക്ഷിക്കാനിഷ്ട്ടപെടുന്നവള്‍, മകള്‍ കൊടുത്തിട്ട് പോയ ടേപ്പ്  റെകോർഡറിൽ    ,ഹിന്ദി പാട്ടുകളും  ഇ ന്ഗ്ലീഷ്,പാട്ടുകളും സദാസമയവും   ആസ്വദിച്ചു കൊണ്ടിരിക്കുന്ന പുതിയ തലമുറയും  തന്നെ  സ്വീകരിചെക്കാാമെന്ന  ഉറപ്പോടെകരുതി  ജീവിക്കുന്ന ഒരു വ്യക്തിത്വം  ,പാട്ടിന്റ്ഈണത്തിനനുസരിച്ചു   കാലുകള്‍ താളമിട്ടുക്കൊണ്ട് സ്വപ്നലോകത്ത് വിഹരിക്കുന്നവള്‍  ഒരു മോഹനാംഗി  ,,അവര്‍ക്കും പരാതികളില്ല പക്ഷെ ,അവരുടെ  മാത്രം സ്വകാര്യതയിൽ  ആരുമിടപെടുന്നത് അവര്കിഷ്ട്ടമല്ലഎന്നുമാത്രം  ,മിക്കവാറും ആരെങ്കിലും എതിരെ നടന്നു വരുന്നത്  കാണുമ്പോള്‍ ഒരു പുഞ്ചിരി തൂവാന്‍ പിശുക്ക് കാണിക്കുന്നവള്‍,,എന്നിരുന്നാലും ,തന്നോട് ഒരിക്കല്‍ ചോദിച്ചു        

              ദേവി തനിക്കെ ത്ര വയസായി ??  
        എന്റെ  വയസു കേട്ടിട്ടവള്‍ ഒന്ന് ഞെട്ടിയത് പോലെ
 എന്നിട്ട് മൊഴിഞ്ഞു  
               നിന്റെ കൈകള്‍  മുഖമോക്കേ ഒരു കൊച്ചു കുട്ട്യെയേ പോലെ ,
           നീ സുന്ദരിയാണ് ,ആരും മോഹിച്ചു പോകുന്ന ലാവണ്യം
     നിന്നെയും ഈശ്വരനൊറ്റപ്പെടുത്തി കളഞ്ഞല്ലോ ,
             നിന്നെ കാട്ടിലും ഒരു എട്ടുവയസു കൂടുമെനിക്ക്    ദേവി 
          ,,എനിക്കവ രേ  ഇഷ്ട്ടമാണ് .എപ്പോഴും  സൌന്ദര്യം കാത്തു  സൂക്ഷിക്കണമെന്ന്  ആശ വെക്കുന്നവള്‍.,മുടി ചീകാനും മുഖത്തു  ചായമടിക്കാനും അവര്‍ തീരെ മറക്കാറില്ല പണ്ടത്തെ രീതികളൊന്നും തെറ്റിക്കാതെ അവര്‍ ഇന്നുംഅത്  തുടര്ന്നു പോവുന്നു  ,ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിച്ചു പോയ പഞ്ചാബി യുടെ  മകളെ  പഠിപ്പിച്ചു വലുതാക്കിയ മറ്റൊരമ്മ ,,,,സുഗധാ ബയുടെ കര്‍ശനമായ രീതികളില്‍ ഒത്തു ചേരാന്‍ മടി കാണിച്ച  മകളും ഭര്‍ത്താവുംഅവരെ ഇവിടെ ഉപേക്ഷിച്ചു ,
                                           ഒരുതരത്തില്‍ എല്ലാവര്ക്കുമിവിടെ സ്വര്‍ഗമാണ്   ,,പക്ഷേ വേണ്ടപ്പെട്ടവരില്ലതെ ജനിപ്പിച്ചു വളര്‍ത്തി വലുതാക്കിയ കുട്ടികളേ കാണാതെയുള്ള ജീവിതം എല്ലാവരിലും വേദന യാണെന്ന്  അവരുടെ മുഖങ്ങളില്‍ നിന്നും ഒറ്റ നോട്ടത്തില്‍ വായിച്ചറിയാൻ  കഴിയും,എവിടെയും  തന്റെ  മനസു നില്കുന്നില്ലല്ലോ  അതങ്ങനെ കടിഞ്ഞാന്‍ നഷ്ട്ടപെട്ട  കുതിരയെ  പോലെ ശീക്രം പായുന്നു  ,വേണ്ട ഇനിയൊന്നും ഓര്‍ക്കേണ്ട  ,തന്റെ കുട്ട്യേനെ  കണ്ടില്യാ ച്ചാ ലും വേണ്ടീലാ    ,,അവന്റെ നന്മയാണ് തനിക്കു പ്രധാനം ,,ഈശ്വര അവനു തുണ യാകണെ  ,കാത്തു കൊള്ളുക ഭഗവാനെ ,ഭഗവത് ഗീത ഒന്ന് കൂടെ തുറന്നു,വെച്ച്മനസ് ഏകാഗ്രമാക്കിവായന തുടർന്നു   ഇപ്പോൾ  മനസിന്‌ ഒരിത്തിരി  ആശ്വാസം അതാണ് തനിക്കു വേണ്ടത് എവിടെയും  കഴിയുന്നില്ല ,,ഒന്ന് കിടന്നാലോ കിടക്കയൊന്നു കുടഞ്ഞു വിരിച്ചു ,
                        ദേവുംമേ ,സഹായി കുട്ട്യുടെ ശബ്ദം   കേട്ട് തിരിഞ്ഞു നോക്കി ഈ കുട്ടി സ്വൈര്യം തരില്ലല്ലോ ,

              എതിനെന്താപ്പ വേണ്ടത് ???
               ,ദേവുംമേ ഇങ്ങട്ട്‌  നോക്കിയേ ,,
                 ആരാ വന്നേക്കണേ --ന്ന്‌,,
                ,ആരാ ??മനസിലാവണി ല്യാലോ  കുട്ട്യേ 
          കണ്ണ് തിരുമി, , ഊ രി വെച്ച കണ്ണട ,കണ്ണില്‍ തിരുകി 
                     ,ഈശ്വര   ഇ തരായിത് ,

          എന്താ മോനേ നീ അറിയിക്കാതെ ??? ,,
                 

കണ്ണുകളെ വിശ്വസിക്കാന്‍ കഴി ഞ്ഞില്ല ,വിഷ്ണുവല്ലേ  ഇന്നു അവൻ    കുറച്ചു കൂടി തടിച്ചി രിക്കുണ് ,ണ്ടു ,,അവന്റെ കൈയിലെപൂച്ച ക്കണ്ണുള്ള  കുട്ടി  തെല്ലാ ശ്ചര്യത്തൊടെ   തന്നേ നോക്കുന്നുമുണ്ട് .അവന്റെ കൈപിടിച്ച് അതാ വേറെയ ഒരു ഓമന കുട്ടി  ഇവളെ അല്ലെ രണ്ടു വര്ഷം മുന്പ് താൻ മനസില്ല  മനസോടെ വിട്ടിട്ടുപോന്നത് തന്റെ പേരകുട്ടി   

,ഹായ് ഗ്രാണ്ട്മ  
               എന്ന്‌ വിളിച്ചു ഓടി വന്നവള്‍ തന്നെ കെട്ടിപിടിച്ചു എന്നിട്ട് കൈകളി ലുണ്ടായിരുന്ന റോസാപ്പൂക്കൾ    തനിക്കു  നേരേ നീട്ടി ഇവന്‍ മകളെ എല്ലാം പറഞ്ഞു മനസിലാക്കിയിട്ടുണ്ട് മറ്റൊരു   മറ്റൊരു കുഞ്ഞുമകള്‍ തന്നെ  ക്കണ്ട ഉടൻ അവന്റെ തോളത്തേക്ക് മെല്ലെ മുഖം  അമര്‍ത്തി ,മരുമകളെ കാണുന്നതിനു വേണ്ടി  കണ്ണുകള്‍ പരതി  
                   മോനേ എവിടെ  നിന്റെ മദാമ കുട്ടി ??
                 അവന്‍ ഒന്നും പറയാതെ തന്റെ  മാറിലേക്ക്‌ ചാരി പൊട്ടികരഞ്ഞു,,
                അമ്മേ  അവളില്ല ,നമ്മളെ വിട്ടു പോയിരിക്കുന്നു,
               എന്താണ് കുട്ടി 
                  എന്തായീ പറയണത് ?
                   ഈ കുഞ്ഞുമോളെ അധികം കാലം കാണാൻ അവൾക്കു യോഗമുണ്ടായില്ല അമ്മയെ അറിയിക്കാതെ ഞങ്ങൾ എല്ലാവരുമൊരു മിച്ചു വരണമെന്ന് കരുതിയതായിരുന്നു  
 ,                     അതും സംഭവിച്ചു അമ്മെ   തന്റെ  കാലിട രുന്നുവോ ,വീഴാതെയിരിക്കാന്‍  കട്ടില്‍ പടിയിമേല്‍ ബലമായി   പിടിച്ചു. തളരാനു  ള്ള സമയമല്ലിത് അവനു  തന്റെ കുഞ്ഞിനു  ഒരു തണല്‍ താണ്ടിയല്ലേ ഇപ്പോഴുള്ള  വരവ് ത ന്റെ കൈകള്‍ക്ക് ഇനിയും ബലം നേടേണ്ടിയിരിക്കുന്നു എങ്കിലും ഈശ്വര  വിധി തന്റെ കുഞ്ഞിനും കൂടി വന്നല്ലോ എന്ന് മനസ്സില്‍ വിചാരിച്ചു അവനെ തന്നോട് ചേര്‍ത്തുപിടിച്ചു മൂര്‍ധാവില്‍ ചുംബിച്ചു.ശുഭം 

No comments:

Post a Comment