Translate

Friday, August 18, 2023

ഒരമേരിക്കൻ പൊന്നോണം




 ഹാപ്പി  ഓനം     (ഓണം) ആന്റി 



ഓണം നാള്‍ ത്തന്നെ ഓണം ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധം 



പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓണാഘോഷത്തിനുവേണ്ടി ഞങ്ങള്‍ 


ഓണത്തിനോടടുത്ത ആഴ്ചയിലെഎതെങ്കിലു  മൊരു ഒഴിവു ദിനമാണ് 

സാധാരണ തിരഞ്ഞെടുക്കാറുള്ളതു  .അങ്ങനെ ഒരു ശനിയാഴ്ച ഒഴിവു 



ദിനത്തിന്റെ ആലസ്യങ്ങള്‍ മാറ്റിവെച്ചു കൂട്ടുകാരിയുമായി  അടുത്തുള്ള 

കൂട്ടുകാരുടെ കൂടെ ഓണം ആ ഘോഷിക്കാന്‍ യാത്രയായി . 


തമ്മില്‍ തമ്മില്‍ അറിയാവുന്നവരും 


അറിയാത്തവരും പരസപരം ആശംസകള്‍ അര്‍പ്പിച്ചും കൈകള്‍ 




കൊടുത്തുംക്കൊണ്ട് മനോഹരമായ തോരണ ങ്ങള്‍ ക്കൊണ്ട് സഞ്ച മാക്കിയ 


ഹാളിലേക്ക് കയറി ,മുന്നില്‍ കണ്ടവരോടെല്ലാം സ്വല്‍പ്പ നേരം കുശലം  



പിന്നീട് കുട്ടികളുടെ ഓണം പാട്ടും കളികളും ഉള്ള  സ്ഥലത്തേക്ക്  പതുക്കെ 



 നീങ്ങി ,പരിസരമാകെ യൊന്നു കണ്ണോടിച്ചു .എല്ലായിടത്തു മൊരു 



കേരളത്തനിമ .കൊച്ചു മലയാള നാടിനെപൊക്കി യെടുത്തു ചിക്കാഗോ \


നഗരത്തില്‍ പ്രതിഷ്ട്ടി ച്ചത് പോലെ തോന്നി ,അപ്പുറത്തും ഇപ്പുറത്തും 

ഒന്നിനൊന്നു മെച്ചമായി കേരള സാരിയുടെ വൈവിധ്യങ്ങളില്‍ കുടുങ്ങിയ വാചാലമാ യ മലയാളീ 


മങ്കമാര്‍ ,,ഞാനൊന്നവരെയൊന്നു  ശ്രനധി ചു  തുറന്ന വായില്‍ നിന്നും 



ഇ ന്ഗ്ലീഷ് ചുവയോടു ക്കൂടി പുറത്തേക്ക് .കഷ്ട്ടപെട്ടു ബുദ്ധിമുട്ടി നാണിച്ചു 



നാണിച്ചു  പുറത്തേക്കു 




ഒഴുകിയെത്തുന്ന മലയാള പദങ്ങ ള്‍ .പരിഷ്‌ ക്കാരികളായ എന്റെ മറ്റു ചില 



കൂട്ടുകാര്‍ നാട്ടില്‍നിന്നും വാങ്ങിയ മൊഞ്ചുള്ള സാരിയെ കുറിചുള്ളവര്‍ണന 





യായിരുന്നുവത് , .ഞാനുമൊന്നു എന്റെ ഉടുതുണി യിലേക്ക് നോക്കി മോശം 



പറയാനൊ ന്നുമില്ല എന്റെ വിലകുറഞ്ഞ സാരി കെട്ടിലും മട്ടിലും ഒന്നാമന്‍ 



ഇനിയാരെങ്കിലും തന്നോട് വില ചോദിച്ചാല്‍ ഞാനുമിടും അപ്പുറത്ത് രണ്ടു 



പൂജ്യം എന്ന് ക്കൂടി മനസ്സില്‍ കരുതി ,,അടുത്തു നിന്നവരില്‍ ഒരാൾ 






സാലിയുടെ സാരി മനോഹരമായിയെന്നു"






കൂടി പറഞ്ഞതു കേട്ടപ്പോള്‍ സംതൃപ്തി യായി എങ്കിലും മനസിലൊരു 



ജാള്യത .നല്ല സൌഹൃദം പ്രതീക്ഷിച്ചു വന്ന എനിക്ക് തെറ്റിയോ? ,


മന്സുക്കൊണ്ട് എല്ലാത്തില്‍ നിന്നുമൊരു അകല്‍ച്ചതോന്നി ,,പല വീടുകളില്‍ 



നിന്നും വന്ന പല സംസ്കാരത്തിലും ,,പല രീതിയിലുമുള്ള 



കുട്ടികള്‍,,അമ്മമാര്‍ ,, ആത്മാര്‍ത്ഥ ത നമ്മളില്‍ നിന്നുംതെല്ല കന്നു പോയത് 



പോലെ ,ചിലപ്പോള്‍ ഒക്കെ എന്റെ മനസിന്റെ ,തോന്നലുകളാ യിരിക്കാം , 




എന്റെ ഓര്‍മ്മകള്‍ എന്നെ പുറകോട്ടുക്കൊണ്ട് പോയി. നാട്ടിന്‍ 



പുറത്തെനാട്യങ്ങൾ  തീണ്ടാത്ത എന്റെ ഓണം. ജാതി വ്യത്യാസങ്ങള്‍  



ഗൌനിക്കാത്ത  ജാടകളില്ലാത്ത ,,



സ്നേഹപൂര്‍ണമായ അന്തരീക്ഷം.,അത്തത്തിന്റെ തലേ 


ദിവസം കൂട്ടുകാരോടൊത്ത് ക്കൂട്ടുക്കൂടിപൂക്കുടയെടുത്തു  അത്ത പൂക്കള 



മിടാന്‍ കാടായ കാടുകള്‍ നിരങ്ങി നടന്ന തും പ്പൂ കൂടകളില്‍ കാട്ടുപ്പൂക്കള്‍ 



ശേഖരിക്കുകയും അത് പങ്കിട്ടെടുത്തു കൊണ്ടുപോയി സ്വന്തം വീടുകളില്‍ 



കളമെഴുതിയ മുറ്റ ത്തു ഇലചാര്ര്‍ത്തിനോടൊപ്പം മനോഹരമായി 



അലങ്കരിക്കുന്നതുമെല്ലാം ഇന്നലെകളുടെ ഓര്‍മകളില്‍ തെളിഞ്ഞു വന്നൂ 



,,

,പകരം ഇന്ന് കടകളില്‍ നിന്നും വാങ്ങിയ ഏതാനും കൃത്രിമപൂക്കള്‍ ക്കൊണ്ട് 



പേരിനെന്തോക്കെ യോ കാണിച്ചു കൂടിയതുപോലെ,,പത്തു ദിവസമിടുന്ന 



പ്പൂക്കളം ഒരു പ്പൂക്കള ത്തില്‍ തീര്‍ത്തത് വെയ്ക്കുന്ന പങ്കപ്പാട് എന്നിരുന്നാലും 


മലയാള മണ്ണിന്റെ പൈതൃക മാര്‍ന്ന നന്മ നിറഞ്ഞ ഉത്സവത്തെ ഈ . 



വിധമെങ്കിലും ചിത്രീകരിക്കാന്‍ കഴിഞ്ഞല്ലോയെന്നോര്‍ത്തു സന്തോഷിച്ചു .




 ?ഇനിയവിടെ എന്തൊക്കെയാണ് ??ഞാനും 



കാണികളില്‍ ഒരാളായി മാറി .കുട്ടികള്‍ അന്താക്ഷരി പാടുന്നു ഒരു ചെറിയ 



കുട്ടി പട്ടാളം.ഞാനെന്റ് ഇന്നലകളിലേക്ക് പോയിഞങ്ങളുടെ 




വൈകുന്നേരങ്ങളില്‍ അത് പതിവ് കാഴ്ചയായിരുന്നു കൂടാതെ മറ്റു 




വേറെയും കളികള്‍ . ഒന്നുമിവിടെയില്ല ഞങ്ങളുടെ ബാല്യമെല്ലാം 




ഇവര്‍ക്കന്ന്യം തന്നെ ,ഇനിയതെല്ലാം പുസ്തകതാളുകളില്‍ മാത്രം , 



 



അത്തം മുതല്‍ ഒരു ഉത്സവമാണ് ഓണ ക്കോടി യുടുത്തു കൂട്ട്കാരോടൊപ്പം 




മൂന്നു ദിവസമാണ് ഞങ്ങളുടെ പ്രധാന ഓണപരി പാടികള്‍.. ആദ്യമായി 




കുറച്ചു വീട്ടുകാര്‍ ഒത്തു ചേർന്ന് ഓണമൊരുക്കങ്ങൾ തുടങ്ങും വളരെ വണ്ണം  


ഉള്ള വടം ക്കൊണ്ട് അടുത്തമരത്തില്‍ ബലമായിഊഞ്ഞാല് കെട്ടും.പലകയോ 


,തെങ്ങിന്റെ പട്ടയോ ക്കൊണ്ട്  മിനുക്കി ഇരിപ്പിടവും ഉണ്ടാക്കും.രണ്ടു പേര്‍ക്ക് 


ഒരുമിച്ചു നിന്നിട്ടും 




ഇരുന്നിട്ടുംആടാനായി വേണ്ടത്ര വലിപ്പ മുള്ള ഊഞ്ഞാല്‍... ആടി തളര്‍ന്നാല്‍ 



കളികളുടെ ഇടയ്ക്ക് കഴിക്കാന്‍ ഉപ്പേരികള്‍ ,ഒരു ഭാഗത്ത്‌ പഴുത്തമാങ്ങ 



പഴുത്ത പുളി ,ഉപ്പും കൂട്ടി , അതിനിടയ്ക്കു കുടിക്കാന്‍ കറിവേപ്പിലയും 



ഇഞ്ചിയും ചേര്‍ത്ത സംഭാരം,,,,ഉച്ചയാവുമ്പോള്‍ ഇടയ്ക്ക് വീട്ടിലെത്തിയാല്‍ 



പറബില്‍ നിന്നും പറിച്ചെടുത്ത പച്ചക്ക റികള്‍ വെച്ചുണ്ടാക്കിയ കറികള്‍ കൂട്ടി 



ഒരു ഊണും , വായിലി ന്നും നിറയെ വെള്ളമൂറുന്ന 



ഓര്‍മ്മകള്‍ഉച്ചകഴിയുമ്പോള്‍ വീണ്ടും പൂതേടിവീണ്ടും സന്ധ്യമയങ്ങും വരെ 




അലച്ചില്‍ ==വൈകിട്ടെത്തുമ്പോൾ  പലഹാരങ്ങള്‍ ചക്കയട ,,കൊഴുക്കട്ട 



അങ്ങനെ പോകും ,പല ഹാര പട്ടികകളുടെ കൂട്ടങ്ങൾ ==



നമ്മുക്ക് ഭക്ഷണം കഴിചാലോ നിന്നവരിലാരോ ഓര്‍പ്പിച്ചു ,ഭക്ഷണം 


വലിയ വിശപ്പൊന്നും ഇല്ലെങ്കിലും ഭക്ഷണം കഴിക്കാതെ 



തിരിച്ചു പോകുന്നതെങ്ങനെ ,??,


.കൂട്ടുകാരിയോടൊപ്പംകൃത്രിമ ഇലയില്‍ 



വിളമ്പിയ ഭക്ഷണത്തിന്റെ മുന്നിലിരുന്നു. അമ്മമാരുടെ വിട്ടകന്ന 


കൈപ്പുണ്യ മൊന്നു മില്ലെങ്കിലും ഏകദേശം എല്ലാ കറികളും ഇലയില്‍നിരന്നു 


കഴിഞ്ഞു. 




കഴിക്കുന്നതിനായിട്ടു  കൈകളില്‍ ചോറ് വാരി വായിലോട്ടു അടുപ്പിക്കവേ ,



അടുത്തിരുന്ന പുതിയ തലമുറയിലെ ഒരു കണ്ണി എന്നെ ഏറു കണ്ണിട്ടു നോക്കി 




യെ ന്തോ കൂട്ടുകാരിയോട് മൊഴിഞ്ഞു .അപ്പോഴാണ്‌ ഞാന്‍ ചുറ്റുംകൂടി 




ഇരിക്കുന്നവരെ ശ്രദ്ധിച്ചത്  ,സ്പൂണും ഫോര്‍ക്കുംഉപയോഗിച്ച് ഇലകളില്‍ 





കുത്തുകയും മാന്തുകയും ഒക്കെ ചെയ്യുന്ന പുതുതലമുറയുടെ ക്രിയ വിനോദം 




ഈ ഇലകള്‍ക്ക് താങ്ങാനാവുമോ ?പ്ലാസ്റ്റിക്‌ ആയതുകൊണ്ട് അവിടെയും 



രക്ഷപെട്ടു.) പക്ഷെ ആ കടുക്കൈ യ്ക്ക് ഒന്നും ഞാന്‍ തുനിഞ്ഞില്ല , ,



 പരിതാപം തോന്നിയെങ്കിലും അവരെഎങ്ങനെ കുറ്റം പറയും സ്പൂണും 




ഫോര്ക്കുമില്ലാതെ ഭക്ഷണം കഴിക്കാന്‍ ഇവിടെ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ 




പഠിച്ചിട്ടില്ല ,, ഭക്ഷണം കഴിഞ്ഞു എണീറ്റ്‌ വീണ്ടും കളി കളത്തിലേക്ക് കുറച്ചു 




നേരമങ്ങനെഅവിടെ കണ്ടും കേട്ടും ,ചില ഒറ്റപെട്ടു നില്‍ക്കുന്ന അമ്മായി 




മാരോട് കുശലംപറഞ്ഞുഎന്നേ പോലെ തന്നേയ്ചിലര്‍ ,അവരിലും എന്തോ 



ഒരു നഷ്ട്ടബോധം എനിക്കൂഹിക്കാനായി. കുറച്ചു നേരം ക്കൂടി 




അവരോടൊത്തു നില്‍ക്കണ മെന്നു മോഹം ഉണ്ടായിരുന്നെങ്കിലും അധിക 



നേരംഎനിക്കവിടെ നില്‍ക്കാനായില്ല മകന്റെ നിരന്തരമായ ഫോണ്‍ അതില്‍ 




നിന്നുമെന്നേ വിലക്കി. അവനിപ്പോള്‍ തന്നേ ഞാന്‍ വീട്ടിലെത്തണ 



മെന്നുംഅവന്  ഉണ്ടാക്കണമെന്നും  വന്നാലുടന്‍ തന്നെ ആശുപത്രിയിലേക്ക് 

വീണ്ടും തിരിച്ചു പോകുകയും ചെയ്യണമെന്ന നിര്‍ദേശം രോഗികളെ ശു ശ്രൂ 


ഷിക്കുന്നതില്‍ അവനു അമ്മാന്തം കാണിക്കാന്‍ വയ്യ ല്ലോ അങ്ങനെ 


ഓണാഘോഷ പരിപാടിയുടെ കലാശ ക്കൊട്ടിനുതിരി  കൊളുത്തുന്നന്നതിനു 



മുന്പ് തന്നെ കാലാന്തര ങ്ങള്‍ഊതി കെടുത്തിയ ആ നല്ല നാളുകളെ 


കുറച്ചെങ്കിലും ഇവിടെ 


പകര്‍ത്താന്‍ ശ്രമിച്ച സംഘാടകരെ മനസ്സില്‍ സ്തുതിച്ചുക്കൊണ്ട് ഞാന്‍ 



വിടവാങ്ങി എങ്കിലും ,മറു നടൻ മലയാളികള്‍ക്കും ഓണം വിഷു ഒന്നും 


അന്യമല്ലെന്ന് തെളിയിച്ചു കഴിഞ്ഞു 


Wednesday, August 2, 2023

നിറമകന്നൊരു വെള്ള കോട്ട്


നന്ദിയാരോടു ഞാൻ  ചൊല്ലേണ്ടു ==

 വേഗമാവട്ടെ

അമ്മെ  :നേരം വൈകുന്നുണ്ടു -ജോലിക്കു ചെന്നെത്തുമ്പോൾ താമസിക്കും 
ആ ഉടുപ്പ് വേഗം ഒന്നലക്കി ഉണക്കിത്തരു ----

ഒരു  പഴയ അലക്കി നിറം മങ്ങിയകീറാനായൊരു    വെളുത്ത കോട്ട്‌  -അത് ദൂരെ എറിഞ്ഞുകളയാൻ  മനസ് പലതവണ ശ്രമിച്ചതാണ്   അവനൊരു കോട്ട്‌വാങ്ങികൊടുക്കണമെന്നു അവള്‍കുറേ നാളായി     കരുതുന്നു  അത്യാവശ്യമായടുള്ള മറ്റു പലതും ചെയ്യേണ്ടിവരുമ്പോൾ അത്നാ ളെ നാളെയാവട്ടെഎന്ന്ആ അമ്മ കരുതി പതിവുപോലെ തന്നെ അവളതു  അലക്കിഅവനു കൊടുത്തു   -ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കബനിയിലായിരുന്നു അപ്പോഴവന്  ജോലി - ഫാര്മസിസ്റ് കൊടുക്കുന്ന ലിസ്റ്റുകളിൽ തപ്പി എടുത്തു മരുന്ന് ഉറപ്പാക്കി ക്യാപ്സൂളുകളിൽ നിറയ്ക്കുക അതായിരുന്നു അവന്റെ മുഖ്യ ജോലി 

 വളരെ പഴയകോട്ട്  നന്നായിവൃത്തികഴിഞ്ഞില്ലെങ്കിലുംഅമ്മയതു തേച്ചു മടക്കി കൊടുത്തു അതിനു മുബേ  അവളാ കോട്ടെടുത്ത്    നെഞ്ചോട്‌ ചേര്‍ത്തുവെക്കും  കണ്ണില്‍ നിന്നുംപൊടിഞ്ഞ  കണ്ണുനീരിനെയവള്‍ പിന്നീട്   ആരും കാണാതെ  തുടച്ചു മാറ്റും  എന്നിട്ടവള്‍ മേല്പോട്ടുനോക്കി എന്തൊക്കെയോ ചിലതു ഓർക്കും    
 വേറൊന്നു വാങ്ങട്ടെ മകനെ എന്നുപറഞ്ഞാൽ  
അമ്മെ എത്രകാലം ഞാന്‍ അവിടെ ജോലി  ചെയ്യുമെന്ന് എനിക്കറിയില്ല  ഇപ്പോള്‍ വേണ്ട എന്നായിരിക്കും
അവന്റെ മറുപടി 
അമ്മയുടെ ദുരിതങ്ങള്‍വീട്ടിലെ  കഷ്ടതകൾ നന്നായിട്ടു അറിയുന്ന മകൻ അവളെ പുതിയകോട്ടിന്റെ  
  ആവശ്യത്തിൽ നിന്നും അവളെ വില ക്കിയിരുന്നു 
--എങ്ങനെ ജീവിക്കേണ്ട കുട്ടിയാണെന്ന് ആ 'അമ്മ ഓർത്തിരിക്കണം എല്ലാം  ഒരു യോഗം  ,രാവിലെ  എഴുന്നേറ്റു സ്കൂളില്‍ പോയി പഠനം കഴിഞ്ഞിട്ടുവേണംഅവന്റെ ചിലകളും വും മറ്റു കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടിയിരുന്നത്അന്നൊന്നും   മറ്റു പോവഴികള്‍അവരുടെ മുന്നില്‍  ഉണ്ടായിരുന്നില്ല
പഠിക്കാന്‍ ബഹുമിടുക്കനായിരുന്നു അവന്‍   സ്കൂള്‍ പൂര്‍ത്തിയാകുന്നതിനു മുന്പ് കോളെജിലേക്ക്‌പ്രവേശനം കിട്ടിയ അധ്യാപകരുടെ കണ്ണിലുണ്ണിയായ  ഒരു വിദ്ധ്യാര്‍ഥി--
-------പഠിക്കാന്‍ മോഹമുണ്ടായിട്ടും പഠിപ്പിക്കാൻ  വഴികാണാതെ എല്ലാം വഴിമുട്ടിയ ഒരു കുടുംബം ------അവനെ പഠിപ്പിക്കണം അതായിരുന്നു അവള്‍ക്കുള്ള ഒരേയൊരാഗ്രഹം രാവുകള്‍ പകലുകള്‍ ആക്കി ആ അമ്മ  അവന്റെയൊപ്പം നിന്നു -ഉറക്കം വെറും മൂന്നുമണിക്കൂര്‍മാത്രമാക്കിയിരുന്നു അവന്റെ 'അമ്മ  കുഞ്ഞുങ്ങളാരുടെ മുന്നിലും കൈനീട്ടരുതെന്നവ്ള്‍ഒരുവേളആഗ്രഹിച്ചു  --കാരണം അവളുടെ ജീവിതമായിരുന്നില്ല അവളുടെ കുഞ്ഞുങ്ങള്‍ക്ക്‌ കിട്ടിയത്  -സുഖലോലുപതയില്‍ നിന്നും താഴേക്കു വീണ തകര്‍ച്ച താങ്ങാന്‍ കഴിയാതിരുന്ന നിമിഷങ്ങള്‍ എല്ലാം അനുഭവിക്കേണ്ടിവരുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ അപ്പോഴേക്കും  അവളുടെ ജീവിതത്തില്‍ നിന്നുമവള്‍ ഏറെ പഠിച്ചു കഴിഞ്ഞിരുന്നു 



-കഷ്ടതയുടെ നടുവില്‍ നിനക്കിനി വിളിച്ചുകരയാന്‍ ഒരാളുണ്ട്---കഷ്ടങ്ങളില്‍ നടുവില്‍ വഴിനടത്താന്‍ കഴിവുള്ളവന്‍ --
വിളിക്ക്മ്പോ ള്‍ ഉത്തരമരുളുന്നവന്‍--
 വഴിനടത്താന്‍ പ്രാപ്തനായവന്‍നിന്റെ കൂടെയുണ്ട്--


 എന്ന് നിരന്തരം ഓര്‍മിപ്പിചിരുന്ന   അവളുടെ അമ്മ --
 -------വിളിച്ചപ്പോള്‍ വിളികേട്ടവനവളുടെ കഷ്ടതകള്‍അകറ്റി -
   കൂടെ ഒപ്പം നിന്നഅവളുടെ  അമ്മ അവളുടെ  ഒരു സൌഭാഗ്യങ്ങളും  കാണാതെ ഈ ലോകം വെടിഞ്ഞുപോയി    ആ ഒരു ദുഃഖം മാത്രം  ഇന്നവളിലുണ്ട്  അവളുടെ മകന്‍ പഠിച്ചു ഡോക്ടറേറ്റ്‌ എടുത്തു വീടിനടുത്തുള്ള  അടുത്ത ആശുപത്രിയില്‍ഒരു  ഡയറക്ടറായി മുപ്പത്തിആറാം വയസിൽ എല്ലാ ഉത്തരവാദിത്വങ്ങളും കടമകളും   നിറവേറ്റി കൊണ്ടു  മുന്നോട്ടു പോകുന്നു  

,ദൈവം അറിയാതെ ഒന്നും തന്നെ നിനക്ക് സംഭവിക്കില്ല  
എന്റെ ജീവിതമാണ് ഞാന്‍ ഇവിടെ  പകര്‍ത്തി കാട്ടിയത്  --------കണ്ണ് അടച്ചുതുറക്കും മുമ്ബ് വർഷങ്ങൾ പോയിമറഞ്ഞു ദുഃഖങ്ങൾ സൗഭാഗ്യങ്ങൾ ക്കുള്ള വഴിയാണെന്ന് അവൾ അറിഞ്ഞില്ല -
ഇതാണ് ജീവിതം ഇത് തന്നെയാണ് ജീവിതം 


  

Monday, July 31, 2023

ഓര്‍മ്മച്ചെപ്പ് : നാടന്‍ പെണ്ണ്

ഓര്‍മ്മച്ചെപ്പ് : നാടന്‍ പെണ്ണ്: ,    കാച്ചിയ എണ്ണ തേച്ചു കുളിച്ചു മുടിചീകി അറ്റം കെട്ടിയ്യിട്ടു തുളസിക്ക തിര്ചൂടി ജോലിക്ക്  പോയി വരുന്ന ഒരു നാടന്‍  പെണ്ണായ...

Sunday, July 30, 2023

ദേശാന്തരം



  • ചരിത്ര മുറങ്ങുന്ന വഴിയിലൂടെ

ഒരു സ്പ്രിംഗ് ഫീൽഡ് യാത്ര 

എന്റെയൊരു ഒരു മോഹ സാക്ഷാത്ക്കാരം  

 പി റ്റേന്ന് നേരത്തെ ഉണരണം വളരെ കാലമായുള്ള ആഗ്രഹം നിറവേറാൻ  പോകുകയാണ് തിരിഞ്ഞും മറിഞ്ഞും കിടന്നു ആകാംഷ കാരണം നിദ്ര എന്നോട് വിടപറഞ്ഞതായി എനിക്ക് മനസിലായി  . സാരമില്ല നാളെയും  ഉറങ്ങാം  ഉറക്കമില്ലാതെ കിടന്നതുകൊണ്ടുകൃത്യ സമയത്ത് തന്നെ  എഴുന്നേറ്റു മകനെ വിളിച്ചുണർത്തി ,ജോലികഴിഞ്ഞ് വന്നു കിടന്ന മകനാണ് അവന്റെ ക്ഷീണം എനിക്കറിയാമായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ  മറുത്തൊന്നും  അവൻ  പറഞ്ഞില്ല  .അതിനൊരു കാരണമുണ്ട് ആ പോകുന്ന വഴിയിലാണ് മകന്റെ  ക്കൂട്ടുകാരായ എന്റെ സഹോദരി  മക്കൾ താമസിക്കുന്നതു .പോകുന്ന പോക്കിൽ  അവരെ കൂടി  ക്കണ്ട് മടങ്ങാം എന്നുള്ള ആഹ്ലാദമായിരുന്നവന്  ,ഞങ്ങളുടെ വരവിനെ സ്വാഗതം ചെയ്യാൻ വേണ്ടി സഹോദരിയുടെ മക്കൾ ആയ നിഷയും ബൈജൂവും  ജോലിയിൽ നിന്നും അവധിയെടുത്ത് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു  മൂന്നു നാല് മണിക്കൂർ ക്കൊണ്ട് പ്രസ്തുത സ്ഥലത്ത് ഞങ്ങൾ  സാക്ഷാൽ എബ്രഹാം ലിങ്കന്റെ നാട്ടില് )സ്പ്രിങ്ങ് ഫീൽഡിൽ  എത്തിചേര്ന്നു. നേരത്തെ അവിടെ ചെന്നില്ലെങ്കിൽ ഞങ്ങൾ  തീരുമാനിച്ച സ്ഥലങ്ങളൊ ന്നും  കാണാൻ കഴിയില്ലെന്ന് ക്യാപ്പിറ്റൽ ബി ൽഡിംഗ്‌ ഉദ്യോഗസ്ഥനായ ബൈജു  ഞങ്ങളെ മുന്പ് തന്നെ പറഞ്ഞു മനസിലാക്കിയിരുന്നു -പ്രധാനമായും  നാല്  സ്ഥലങ്ങളാണ്‌ കണ്ടിരിക്കേണ്ടത്എന്നവർ  പറഞ്ഞു   ഒന്ന് സ്റ്റേറ്റ് ക്യാപിറ്റൽ ബിൽഡിംഗ്‌ ,രണ്ടാമത് ലിങ്കന്റെ വീട് ,മൂന്നാമത് ന്യൂസേലം ഹിസ്റ്റോ റിക്ക് സൈറ്റ് അവസാനമായിനാല്  ലിങ്കന്റെ ഭൌതിക ശരീരം അടക്കംചെയ്ത  (ലിങ്കൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ) ഇത് നാലും വളരെ ദൂരമല്ലാതിരുന്നത്  ഒരു ദിവസം ധാരാളം മതിയെന്നും ഞങ്ങൾ തീരുമാനിച്ചു   അങ്ങനെ ഞങ്ങളെ ആദ്യം മ്യൂസിയത്തിലേക്ക്വളരെ നാളുകൾക്കുശേഷമായിരുന്നു ഞാനെന്റെ കുടുംബാംഗ ങ്ങളെഅന്ന്  കാണുന്നതെങ്കിൽകൂടി പലവിധ ചിന്തകളാൽ ഞാൻ മൂകമാ യിരുന്നു . ആകാംഷയുടെ കാരണം   മനസിലാക്കിയിട്ടെന്നവണ്ണം അവരും ഞങ്ങളോട് ആ നാടിനെ ക്കുറിച്ചും അവടുത്തെ പഴയ ജീവിതരീതികളെ  കുറിചു മാത്രമാണ് അപ്പോൾ  സംസാരിക്കാൻ   മിനക്കെട്ടതു . പിന്നീടവർ അതെന്നോട്‌  പറയുകയും ചെയ്തിരുന്നു 

 ജനിച്ച നാട് വിട്ടുവടക്കേ അമേരിക്കഎന്നഉപഭൂഖ ണ്ഡ  ത്തിൽ  ചേക്കേറിയനാൾ  മുതൽ കഴിയുന്നത്ര ലോകത്തെ അറിയുക മണ്മറഞ്ഞുപോയ  സംസ്കാരങ്ങളെ കുറച്ചുകൂടി പഠിക്കുക എന്ന ഉദേശവും എനിക്കുണ്ടായിരുന്നു  .ഞാൻ അന്ന് അറിഞ്ഞിരുന്ന  സ്നേഹിച്ചിരുന്ന ലോകചരിത്രത്തിൽ സ്ഥാനം നേടിയ എബ്രഹാം ലിങ്കൺന്റെ   നാട്   അത്രക്കണ്ട് എന്റെ മനസിനെ     സ്വാധീനിച്ചിരുന്നു 


 ഇന്ന് ലോകജനത അനുഭവിക്കുന്ന ഓരോ നന്മയ്ക്കും  പിന്നിൽ പല മഹാന്മാരുടെയും കൈയ്യൊപ്പുപതിഞ്ഞിട്ടുണ്ടെന്നു കഴിഞ്ഞുപോയ ലോക ചരിത്രം   നമ്മെ പഠിപ്പിക്കുന്നുണ്ട് ,  ,മണ്മറഞ്ഞുപോയ മഹാന്മാർ അവർ ലോകത്തിനു നല്കിയ സംഭാവനകൾ,  അന്നവർ ഭരിച്ചിരുന്ന കാലം ,അന്നത്തെ ജീവിതരീതികൾ ഒക്കെ  അറിയുന്നതിന് കുട്ടികാലം മുതൽക്കു തന്നെ എനിക്കൊരു പ്രത്യേക മമത യു ണ്ടായിരുന്നു  , ചരിത്രമു റങ്ങുന്ന വഴിയിലൂടെകണ്ടറിഞ്ഞും കേട്ടറിഞ്ഞും  ഒരു തിരിച്ചുപോക്ക്  , ആ താല്പര്യം കൊണ്ടാവാംഞാനന്ന്    സർവകലാശാലയിൽ  ഐശ്ചീക വിഷയം ചരിത്രമായി  (ഹിസ്റ്ററി )തിരഞ്ഞെടുത്തതും പഠിച്ച ഓരോ രാജ്യവും കാണണമെന്ന മോഹമുദിച്ചതും  എങ്കിലും അന്നു എന്റെ പഠന കാലത്ത് ഞാൻ ആഗ്രഹിച്ചിരുന്ന തും   പലസ്ഥലങ്ങളും   കാണാൻ കഴിയുമെന്ന സകല്പമൊന്നും അന്നെന്നിക്കു ണ്ടായിരുന്നില്ല  

മ്യൂസിയം ഓടി വന്നു കണ്ടുപോകെണ്ടുന്ന സംഗതിയല്ല എന്നെനിക്കറിയാമായിരുന്നുവെങ്കിലും നാലുസ്ഥലങ്ങൾ കാണേണ്ടിവരും എന്നൊന്നും ഞാൻ അറിഞ്ഞിരുന്നില്ല എങ്കിലും നാലുദിവസം ഒരുമിച്ചു എനിക്ക് ചിലവഴിക്കാൻ ഉണ്ടായിരുന്നില്ല എന്തൊക്കെ ആയിരുന്നാലും ഞാന്നെന്റെ  മനസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല പിന്നീടൊരിക്കൽ  വീണ്ടും വരാം കൂടുതൽദിവസം അവിടെ കഴിയാം എന്ന് തീരുമാനിച്ചു   ഇപ്പോൾ തല്ക്കാലം ഒന്ന് കണ്ടുമടങ്ങാമെന്നും മാത്രമേ  ഞാൻ കരുതി യിരുന്നുള്ളൂ ,പഠിച്ചു നാളുകൾ ഏറെ കഴിഞ്ഞിരുന്നുവെങ്കിലും  കുട്ടികളോട് അവരുടെ പഠന  ഭാഗങ്ങൾ  പലവുരു  ആവർത്തിക്കപെടുമ്പോൾ  അതെന്നും എന്റെ മന സി ൽനിന്ന്  മായാതെ മറയാതെ കിടന്നിരുന്നു .എത്ര കണ്ടാലും പഠിച്ചാലും  മതിവരാത്ത ചരിത്ര വഴിയിലൂടെ കുടുബമൊ ത്തുള്ള ഒരു യാത്ര എന്റെ ഹൃദയത്തിൽ ആനന്ദം  പകര്ന്നുനല്കി  .ആ  യാത്രയിലുട നീളം ഒന്നുകൂടി അമേരിക്കയുടെ പ്രിയ പുത്രനായിരുന്ന എബ്രഹാം  കുറിച്ച്  ഓ ര്മിചെടുക്കുവാൻ ശ്രമിച്ചു


 ഞങ്ങൾ മ്യൂസിയകവാടത്തിൽ എത്തിയപ്പോൾ തന്നെ നിഷയും ബൈജുവും ഞങ്ങള്ക്ക്  മുന്പേഅവിടെ  എത്തിയിരുന്നു അവിടെ  ചെന്ന് കയറുമ്പോൾ ജീവനില്ലാത്ത എബ്രഹാം ലിങ്കനും  കുടുംബാംഗ ങ്ങളും രാവിലെ തന്നെ ഞങ്ങൾ പറഞ്ഞിട്ടെന്ന വണ്ണം ഞങ്ങളെ  വരവേൽക്കുവാൻ വന്നു നില്ക്കുന്ന  മെഴുകു കാഴ്ച  ഞങ്ങളിൽ ആശ്ചര്യ മുളവാക്കി എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല അവിടെനിന്ന് ചരിത്രം വിശദീകരിക്കുന്ന വഴികളിലൂടെ ഒരു നീണ്ട മൂന്ന് മണിക്കൂർ ഓരോ മുറിയും കയറി ഇറങ്ങുമ്പോൾ കഴിഞ്ഞുപോയ കാലഘട്ടങ്ങളിൽ കൂടി ഞങൾ ജീവിക്കുകയായിരുന്നുവന്നു തന്നെ പറയേണ്ടിയിരിക്കുന്നു കാണാൻ ആഗ്രഹിച്ച തെല്ലാം  ഒന്നോടിച്ചു കണ്ടു  .

ജനനം മുതൽ മരണം വരെയുള്ള എല്ലാ സംഭവങ്ങളും  വള്ളിപുള്ളി ക്ക്  ഒരു മാറ്റങ്ങളും  കൂടാതെ തങ്ക ലിപികളിൽ ആ മ്യൂ സിയത്തിൽ എഴുതി ചേർക്കപ്പെട്ടിട്ടുണ്ടായിരുന്നു  (നിങ്ങള്ക്ക് കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക വേണമെങ്കിൽ തുടരും )

1809 ഫെബ്രുവരി 12 -ന്‌ കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും മകനായി    ഇടത്തരം കർഷകകുടുംബത്തിൽആണ് ലിങ്കൺ ജനിച്ചത്‌ ജനിച്ചതുമുതൽ മരണം വരെയുള്ള ഓരോ ജീവചരിത്രങ്ങളും  അവിടെ കോറിയിട്ടിരുന്നു .ചെറുപ്പത്തിലെ ആഹാരത്തിനുള്ള വകയുണ്ടാക്കാനായി അച്‌ഛനോടൊപ്പം കൃഷിപ്പണിയില്‍ സഹായിയായി ചേര്‍ന്ന എബ്രഹാമിന്‌ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. അമ്മ നാന്‍സിയാണ്‌ എബ്രഹാമിനെ എഴുത്തും വായനയും പഠിപ്പിച്ചത്‌. ഈസോപ്പുകഥകള്‍ പോലുള്ള സന്മാര്‍ഗ കഥകള്‍ അവര്എബ്രഹാമിനുപറഞ്ഞുകൊടുക്കുമായിരുന്നു. ചെറുപ്പത്തിലേ ശീലമാക്കിയവായന ജനിച്ചതുമുതൽഅദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചിരുന്നു . അമ്മയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ച പിതാവ്‌ ഇല്ലിനോയിയിലേക്കു താമസം മാറ്റി.പിന്നീട് അദേഹത്തിന്റെ കഷ്ടതയിലൂടെയുള്ള ജീവിതനേട്ടങ്ങൾ ലോകത്തിനു നല്കിയ സംഭാവനകൾ എല്ലാംചരിത്ര താളുകളിൽ  ഉടക്കി കിടന്നിരുന്നു .ഓരോ ചരിത്ര ലേഖനങ്ങളും ചരിത്ര ലിഖിതങ്ങളും  ദര്ശിച്ചുകൊണ്ടും ആ വലിയ മനുഷ്യാത്മാവിന്റെ ദാരുണ മരണത്തിൽ അഗാധമായ വേദന ഉൾക്കൊണ്ടു  ഓരോ മുറികളിലും ഞങ്ങൾ  കയറി ഇറങ്ങി .മ്യൂസിയം ഏറെ കാണാനുണ്ടായിരുന്നു അതു മാത്രം കണ്ടാൽ പോര അദേഹംജീവിച്ചിരുന്ന കുറച്ചു  സ്ഥലങ്ങളും കൂടി ഈ ഒരു ദിവസം കൊണ്ടെങ്കിലും കണ്ടു  തീര്ക്കണം എന്നൊരു വാഞ്ച മനസിലുണ്ടായിരുന്നു മ്യൂസിയത്തിനകലെയല്ലത്ത അദേഹം     പ്രസിഡണ്ട്‌ പദവിയിൽ ഇരിക്കുമ്പോൾ സ്വന്തം നിലയിൽ വാങ്ങിയ വീട് കാന്നുന്നതിനായിരുന്നു പിന്നീടുള്ളഞങ്ങളുടെ  യാത്ര -ഞങ്ങൾ ചെല്ലുന്നതിനുമുന്പേ  അവിടെല്ലാം 
 സന്ദര്ശക രെ  കൊണ്ട്  നിറഞ്ഞു കവിഞ്ഞിരുന്നു  രാവിലെ മുതൽ തിക്കും തിരക്കും നിറഞ്ഞ ആളുകളുടെ വരവിനെ ഗൈഡ് നിയന്ത്രിച്ചുകൊണ്ടേ യിരുന്നു  ഞങ്ങളും അവരിലൊരാളായിമാറി ലൈനിൽ നില്പാരംഭിച്ചു ഓരോ ഘട്ടമായി തിരിച്ചായിരുന്നു ഞങ്ങളെ ഓരോന്നും  അനുവദിച്ചത്  അബ്രഹാം ലിങ്കൺ താമസിച്ചുകൊണ്ടിരുന്ന സ്റ്റ്രീീറ്റ് -നാല് ബ്ലോക്കിലായി പന്തണ്ട് കുടുംബങ്ങൾ അന്നവിടെ താമസിച്ചിരുന്നു അവരെല്ലാവരും തന്നെഉന്നത  ഉദ്യോഗസ്ഥരും മറ്റു ചിലർ ലിങ്കൻ കുടംബത്തിലെ പരിചാരികന്മാരുമായിരുന്നു 


ഇന്നും അവിടെ   ഒരു കൂട്ടം ശാസ്ത്രകുതുകികൾ  വല്ല പുതിയ അറിവുകളും  കിട്ടിയാലോയെന്ന  ചിന്തയിൽ യിൽ   ഖന നങ്ങൾ നടത്തുകയായിരുന്നു ഇതവിടെ പതിവാണെന്ന് അവരിലൊരാൾ ഞങ്ങളോട് പറഞ്ഞു    ശാസ്ത്രഞ്ജന്മാരുടെ  അറിവനപുറത്തുനിന്നെന്തൊക്കെയോ  ഇന്നും പു തിയത്  അവര്ക്ക് കിലഭിച്ചിട്ടുണ്ടെന്ന് ണ്ടെന്ന്  എന്നെനിക്കു അവരുടെ മുഖ ഭാവത്തിൽ നിന്നും മനസിലായി   . ഞാനത് അവരോട് ചോദിക്കുകയും ചെയ്തു പലതും കണ്ടു പിടിക്കാനുള്ള വ്യഗ്രതയിലും എന്റെ മറുപടിക്ക് അവർ ഉത്തരം തരാൻ മറന്നിരുന്നില്ല ഞാൻ ചരിത്രഅധ്യാപികയാണ്എന്ന്  സ്വയം പരിചയപ്പെടുത്തി അപ്പോൾഅവർ കുഴിച്ചെടുത്ത ഓരോന്നും എന്നേകാണിച്ചു  തന്നു വിശദീകരിച്ചു .കൊണ്ടിരുന്നു  എങ്കിലും അവിടെയും  എനിക്ക് അധിക നേരം നില്ക്കാൻ ആയില്ല ഇനിയും പകുതിപോലും  കണ്ടുകഴിഞ്ഞില്ല ഇതുവരെ ഞങ്ങൾ ആ കാലത്ത് ജീവിച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥരുടെ വീടും ചുറ്റുപാടുകളും നടന്നുകാണുക യായിരുന്നു അദേഹം ജോലികഴിഞ്ഞുവന്നു വിശ്രമിച്ചിരുന്ന വസതികൾ കളിച്ചിരുന്ന കളിസ്ഥലം ഒക്കെ ഓടിനടന്നു കണ്ടു  പഴയ നാളുകളെ അനുസ്മരിചെടുക്കുന്നതിനു  വേണ്ടി അന്നത്തെ വേഷം കെട്ടി കുറേ വനിതകൾ അതിലെ ഇതിലെയെന്നോണം  ഒരു കൈകുട്ടയും  പിടിച്ചു നടക്കുന്നുണ്ടായിരുന്നു ,അവരിലൊരാൾ സർവകലാശാല ലൈബ്രറെനിയൻ ആണെന്നും ഇതവരുടെ ഒരു വിനോദം ആണെന്നും എന്നോട് പറഞ്ഞു ,ഇതില്നിന്നും ഒരു പ്രതിഫലവും വര വാങ്ങിക്കുന്നിലെന്നും അവര് എന്നോട് കൂട്ടിചേർത്തു ലിങ്കൺ കുടുബത്തിന്റെ വീടിനകം കൂടി കണ്ടിട്ടേ പോകാവു എന്നും അവർ  നിഷ്കര്ഷിച്ചിരുന്നു   .ഇനി അദേഹത്തിന്റെ വീടിനകത്തേക്ക് ഉദ്യോഗസ്ഥരുടെ അനുമതിയോടുക്കൂടി പടവുകൾ കയറി യും ഇറങ്ങിയുംഓരോ മുറികളും കണ്ടിറങ്ങി .ഗൈഡ് ഒരു മുറി കാട്ടിതന്നിട്ട് ഞങ്ങളുടെ  കൂടെ നടന്ന കുട്ടികളെ കാണിച്ചിട്ടും  ഇതുപോലെയുള്ള  മൂന്നാല് കുട്ടികൾ വളര്ന്ന വീടായിരുന്നു ഇതെന്നും  ഞങ്ങളെ ഓര്മിപ്പിച്ചു .ലിങ്കന്റെ കുസൃതികുരുന്നുകളായ ആണ്ക്ട്ടികൾ താമസിച്ചിരുന്നതു  മുറികൾ ആയിരുന്നത്രെ ഇതെന്ന് പറഞ്ഞു ചൂണ്ടികാണിച്ചു .ഒരു കുട്ടയിലെ കല്ലുകളെ കാണിച്ചിട്ടകുട്ടികൾ അന്നെറി ഞ്ഞു കളിച്ച കല്ലുകൾ അവർ കണ്ടെടുത്തത് ആണെന്ന് പറഞ്ഞു കാണിച്ചുതന്നു . സമയം കിട്ടുമ്പോഴൊക്കെ കളിച്ചും  കല്ലെടുത്തെറിഞ്ഞു ജനലിന്റെ ചില്ലുകൾ പലപ്പോഴും  അവർ പൊട്ടിചിരുന്നുവെന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കാണികളായകുട്ടികളും  ചിരിച്ചുപോയി  

.കുട്ടയിലെ കല്ലുകളെ ന്നിൽ കൌതുകം ഉണർത്തി 



അദേഹത്തിന്റെഔദ്യോധിക  വസതി സന്ദർശിച്ചതിനുശേഷം  വീണ്ടും അദേഹംകെന്റക്കിയിൽ നിന്നും ഉപജീവനത്തിന് വേണ്ടി  വന്നു താമസിച്ച തെന്നു പറയപ്പെടുന്ന ന്യൂ സേലംഎന്ന സ്ഥലം  സന്ദർശിക്കുന്നതിനായിട്ടു അവിടെ നിന്നും  പുറപ്പെട്ടു  



 1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22- വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു.[അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴിൽനദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി വളരെ താഴ്ന്ന നിലയില ആശാരി പണി ചെയ്തും കടയില് വില്പനകാര്നായി നിന്നും പ്രവർത്തിച്ചിരുന്നുതും ന്യൂ സേലം എന്ന ഈ സ്ഥലത്തായിരുന്നു  .


ഇന്നനുഭവിക്കുന്ന എല്ലാ നന്മയ്ക്കും കാരണ  ഭൂതനായ ആ മഹാന്റെ  പാദ സ്പർശം ഏറ്റു  കി ടന്നിരുന്ന    ആ സേലം  മ  ണ്ണില്‍ കാലുക്കുത്തിയനിമിഷം മുതൽ ഞാൻ  എന്നെ ത്തന്നെ ഒരു  നിമിഷം മറക്കുകയായിരുന്നു,,എന്റെ കാലടിയൊച്ച  പോലും വിഘ്നമായി  അവിടെ ഭവിച്ചുകൂടഅത്രയ്ക്കും  സൂക്ഷ്മമായി ചുറ്റും വീക്ഷിച്ചുക്കൊണ്ട് ഞാൻ പതിയെ  നടന്നു ..എബിയുടെ ആ വലിയ ജീവിതം .ഇത്ര കഷ്ട്ടപാടിൽനിന്നുമാണ് പുറം ലോകം അറിഞ്ഞതെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി  , കൃഷി ചെയ്തും  ആശാരി പണിചെയ്തും  കടയില് എടുത്തുകൊടുക്കുന്ന ആളായും  താണനിലയിൽ നിന്ന് പഠിച്ചു നിയമ ബിരുദം നേടി അമേരിക്കയുടെ പ്രഥമ  പൌരനായി വളര്ന്നു വന്നഎബി  .പ്രസിഡന്പദവിക്കുമുൻബു ഒരു സാധാരണ കാരന്റെ ജീവിതം മനസിലാക്കിയ എബി പാവപെട്ടവരുടെസ്വന്തം  എബിയ്യായി തന്നെ മാറിയിരുന്നു . ആ ജീവിതം തുടങ്ങിയ   സ്ഥലവും മണ്ണും ഞാൻ കണ്കുളിര്ക്കെ ക്കണ്ടു . അന്നത്തെ മരത്തടികൾ ചേര്ത്തു വെച്ച് ഉണ്ടാക്കിയ വീടുകൾ   ഒരു കേടുപോലും ഉണ്ടാവാതെ സൂക്ഷിക്കുന്നത് കണ്ടപ്പോൾ അത്ഭുതം ഇരട്ടിച്ചു   വിശാലമായ   ഒറ്റ മുറി,അതില്  ത്തന്നെ കിടപ്പ് മുറി ,ഭക്ഷണ കഴിക്കാനുള്ള മേശ ,സിറ്റിംഗ് ഏരിയ മുതലായ എല്ലാം വളരെ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു  അത് അന്ന്എങ്ങനെ ഉണ്ടായിരുന്നോ  അതുപോലെ തന്നെ ഭംഗിയായി ഇന്നും  ഒരുക്കിയിട്ടുണ്ടായിരുന്നു ഇന്ന് കാണുന്ന  രീതിയിൽ മുറികളെയൊന്നും വിഭാഗിചിട്ടുണ്ടായിരുന്നില്ലഎന്നതായിരുന്നു മറ്റൊരു  സവിശേഷത 
,   ഇരുനൂറു വര്‍ഷങ്ങള്‍ക്കപ്പുറം  പഴക്കമുള്ള ആ സംസ്കാര ത്തിലേക്ക്ഞാനും  ഒന്ന് കൂടി ഊര്‍ന്നിറങ്ങി  ,നടന്നു തളര്ന്നു വളരെ ക്ഷീണിതരായിരുന്ന ഞങ്ങൾആ   ഓർമ്മകൾ മനസിൽ സൂൂക്ഷിക്കുന്നതിനു വേണ്ടി ഓടി നടന്നു  ഓരോ ചിത്രങ്ങളെയും ഞങ്ങളുടെ ക്യാമറക്കണ്ണി ലേക്ക് പകര്ത്തിയെടുത്തു ആ   ഓരോ ഓര്മകളും  ഇന്നെനിക്കു പൊ ന്നോര്മകളാണ്  .
                        അന്നുണ്ടായിരുന്ന  മരങ്ങളൊ ന്നും  തന്നെ മുറിച്ചു കളയാതെ സൂക്ഷിച്ചിരിക്കുന്നതും  അത് പടുകൂറ്റൻ    മുത്തച്ചൻ  മരങ്ങളായി  ലിങ്കന്റെ നാട് കാണാൻ വരുന്ന കാണികളെ തലോടി സ്വീകരിക്കാൻ പാകത്തിൽ  ഒരുങ്ങി നിൽക്കുന്നതായിട്ടാണ് എനിക്കപ്പോൾ തോന്നി യത്,   അതൊരു ഗ്രാമം ആയിരുന്നു ഒരു കുന്നിനു ചെരിവ് താഴെ മന്ദം മന്ദം ഒഴുകുന്ന ഒരു കൊച്ചരുവി  കുറച്ചു നേരം അവിടെ ഇരിക്കണമെന്ന് തോന്നിയെങ്കിലും താന്തോന്നികളായ കുറച്ചു  കൊതുകുകൾ അതിനെന്നെയനുവദിച്ചില്ല  --നീ യിനി പിന്നെ വരൂ --മതിയിവിടെ 
എന്നുപറയുന്നത് പോലെ  എന്നേ അവിടെന്നു അവപെട്ടന്ന്  എഴുന്നേല്പ്പിച്ചു   

വീണ്ടും മനോഹരമായ വെട്ടി വൃത്തിയാക്കിയ വഴി താണ്ടി,  ഇടയ്ക്ക് വന്ന ചന്നം പിന്നം തെറിച്ചു വീണ  മഴയെ അവഗണിച്ചു  എന്റെ  ഉത്സാഹത്തിനു യാതൊരു  കുറവും വരുത്താതെ ഞാൻ മുന്നോട്ടു നീങ്ങി കന്നുകാലികൾ മേഞ്ഞിരുന്നകുറച്ചു  സ്ഥലങ്ങളും  മരകഷങ്ങൾ ചേർത്ത് വെച്ച് കെട്ടിയ കൃഷിയിടങ്ങളുംഒക്കെ കണ്ടുക്കൊണ്ടുള്ള , ആ നല്ല നാട്ടിലൂടെ യുള്ള ആ യാത്ര ആ ഒരു അനുഭവം പറഞ്ഞറിയിക്കാനെനിക്ക് ഇന്ന് വാക്കുകളില്ല ഞങൾക്ക്  തിരിച്ചുപോകാൻ സമയമായി പക്ഷെ ഒരു സ്ഥലം കൂടി സന്ദര്ശിചിട്ടെ  മടങ്ങാവൂ അല്ലെങ്കിലത്‌ ആത്മനിന്ദ യാാവുമ്മെന്നെനിക്കു അറിയാവുന്നതുക്കൊണ്ട് ഞങ്ങൾ എബ്രഹാം ലിങ്കൻ അന്ത്യ വിശ്രമം കൊള്ളുന്നഓക്ക് റിഡ്ജ് സെമിത്തേരി യിലേക്ക്പോയി   ഒന്നു  യാത്ര പറയണംഈ  നല്ല സംഭാവനകൾക്കൊക്കെ  ഒരു നന്ദി ചൊല്ലിമടങ്ങുക    ഇത്രടം വരെ വന്നിട്ട് ഒരു യാത്ര പറയാതെ പോവുകയോ അതിനാവില്ലഞങ്ങള്ക്ക്  ആ പുണ്യാ ത്മാവിനു വേണ്ടി ഒരു അശ്രുപൂജ  , വീണ്ടും ഞങ്ങൾ ലിങ്കൺ അന്ത്യ വിശ്രമം  കൊള്ളുന്നസെമിത്തേരി യിലേക്ക്  ഒന്ന് രണ്ടുമണിക്കൂർ അവിടെയും


രാവിലെമുതൽ എബിയുടെ നാട്  കാണിനിറങ്ങിയ ഞങ്ങൾ ക്ക് സമയം അത്ക്രമിച്ചത് അറിയാനേ കഴിഞ്ഞില്ല തിരിച്ചു  പോകാൻ നേരമായി എന്ന് അറിയിപ്പ് കിട്ടിയതനുസരിച്ച് വാച്ചിലേക്ക് നോക്കിമനസൊന്നു കാളി  ആറുമണി വരെ മാത്രം സന്ദർശകർക്ക് അനുവാദം ഉള്ളു എന്നറിഞ്ഞിട്ടും അവിടെ നിന്നും  വിടപറയാൻ എന്റെ മനസു കൂട്ടാക്കിയില്ല . മനസിനകത്തിരുന്നൊരു നേരിയ വിങ്ങൽ    തീര്ച്ചയായും ഇനിയും കാണുന്നതിനായി  വീണ്ടും വരുമെന്ന  ചിന്തയോടെ തിരിഞ്ഞു നോക്കി  തിരിഞ്ഞുനോക്കി ആ പൊലിഞ്ഞു പോയ  മാഹാത്മാവിനെ   മനസിൽ ധ്യാനിച്ചുക്കൊണ്ട് മനസില്ലാമനസോടെ തൽകാലത്തേക്ക് പതുക്കെ അവിടെ നിന്നും പിന് വാങ്ങി  . സത്യവാനിൽ സത്യവാനായ നായ എബി യുടെ ജീവിതം പകര്‍ത്താടിയ   ആ നല്ല നാടിനോടുള്ള   ആദര സൂചകമായി   അപ്പോൾ  രണ്ടു തുള്ളി കണ്ണീര്‍ ആപുണ്യ ഭൂമിയിലെ മണ്ണിലുവീണു വെ ന്നെനി ക്കിപ്പോഴും ഉറപ്പുണ്ട്   


-(നന്ദി നന്ദി  ഒരായിരം നന്ദി എത്ര തിരക്ക് പിടിച്ച ജീവിതത്തിലും    എന്റെ  ആഗ്രഹമനുസരിച്ചു   അവധി എടുത്തു എന്റെകൂടെ വന്ന  മകനായ ഡോക്ടര്‍ ജോര്‍ജു തോമസ്‌ എം ,ഡീ മൌന്റ്റ്‌ സീനായ് ആശുപത്രി ,കാപിറ്റല്‍ ബിൽഡി ങ്ങ് ഫീല്‍ഡ്  ഉദ്യോഗസ്ഥർ  ആയ  സഹോദരിപുത്രി നിഷ ആന്‍ഡ്‌ ബൈജു വിനോടും എന്റെഅളവറ്റ  കൃതാര്‍ത്ഥ ഇതോടൊപ്പംഞാന്‍   അറിയിച്ചുകൊള്ളുന്നൂ അതോടൊപ്പം മാന്യ വായനക്കാർക്കും സ്നേഹത്തോടെ കാത്തു പാത്തു മാത്യൂസ്  


 കാത്തു എന്ന വിളിപേര് ഉള്ള സാലി മാത്യൂഎന്നഈ  ഞാൻ  അദ്ധ്യാപിക യായി കുറച്ചു നാൾ കേരളത്തിലും പിന്നീടു   കൂക്ക് കൗന്റി യിലും  iസേവനം അനുഷ്ട്ടിച്ചിട്ടുണ്ട് ഇപ്പോൾ ഷിക്കാഗോ യിൽ  മക്കളോടൊപ്പം   കുടുംബ സമേതം ജീവിക്കുന്നു ,

ദേശാന്തരം