Translate

Sunday, June 29, 2014

പിയോണിയ


 പിയോണിയ,, നീയെത്ര മനോഹരി?ദൈവത്തിന്റെ ഓരോസൃഷ്ടിയും   എത്ര മനോഹരമാണ് എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്




പി യോണിയെ ന്ന  സുന്ദരി
പിയോണിയെന്നഈ മാന്ദ്രിക പൂവിനെ   ചൈനയുടെസ്വന്തമെന്നുവിശേഷിപ്പിച്ചു അഹങ്കരിക്കുന്നതും  വെറുതെയല്ലഎന്നെനിക്കു മനസിലായീ    .സകലരുടെയും മനം  കവരുന്ന ഈ സുന്ദരി പൂവിന്റെ     ഉത്ഭവ സ്ഥാനം ഏഷ്യൻ രാജ്യമാണെങ്കിൽ കൂടി   അമേരിക്ക യൂറോപ്പ് മുതലായ രാജ്യങ്ങളിൽ ഇതിന്റെ മനോഹാരിത മുതലെടുത്ത്‌ ഇപ്പോള്‍ ധാരാളമായി   കൃഷിചെയ്തു വരുന്നുണ്ട്   .നോര്ത്ത്  അമേരിക്കയിലെ ഇന്‌ഡിയാന  സംസ്ഥാനത്തിന്റെസ്വന്തം   പൂവായും ഇവളെ അവര്‍ഇതിനോടകം അംഗീകരിച്ചു  കഴിഞ്ഞു   "പൂക്കളുടെ തമ്പുരാട്ടി, റാണി" എന്ന     .  എല്ലാ അവകാശങ്ങളും ഏറ്റുവാങ്ങി ക്കൊണ്ട്‌ മറുനാടുകളിൽ കൂടി അസൂയ തോന്നുമാറുപാതി വിടർന്നും  വിരിയാതെയും  വിടര്‍ന്നു വിലസുകയാണ് പി യോണിയഎന്ന  ഹൃദയ ഹാരിപൂവ്.മുഴുവന്‍ വിരിയാത്ത മൊട്ടുകളോട്ആണത്രേ ജനങ്ങള്‍ക്ക്‌ പ്രിയം

.കാലങ്ങളുടെ പിന്നാലെയോന്നു ചെന്നാൽ കൂടി ഈ വസ്തുത സ്ഥിരികരിക്കുന്ന പലതും നമുക്ക് ലഭിചിരിക്കും   ഗ്രീക്ക് മിതോളജിയിൽ  ഇതിനെകുറിച്ചൊരു  ഐതിഹ്യമുണ്ട്   ഒരിക്കൽ  രോഗങ്ങളുടെ ദൈവമായ അസിലിപസ് ദേവനു തന്റെ    ശിഷ്യനായ പിയോണിനോട്അസൂയ മൂത്തു   മലനിരകളിൽ പോയി പിയോണ്‍  കണ്ടുപിടിച്ചപുതിയ  ഔഷദ സസ്യത്തിന്റെ വേര് കഴിച്ചുആ ഔഷധ സസ്യമായിരുന്നു പിയോണിയ ചെടി   ആ രാജ്യത്തിന്റെ    രാജകുമാരിയുടെരോഗം മാറിയതിലും  അവരുടെ എല്ലാ ഇഷ്ട്ടങ്ങളും പിയോണ്‍ ഏറ്റ് വാങ്ങിയതിലും  അസൂയ മൂത്തു  രോഗങ്ങളുടെ ഗുരുവായ അസിലിപ്സു  ദേവന്‍ പി  യോണി നെ ശപിച്ചത്രെ ആ ശാപംകേട്ടറിഞ്ഞ അറിഞ്ഞ സിയുസ് ദേവൻ  ഉടനെ പിയോണി നെ   ഒരു   പൂവാക്കി  മാറ്റിയെന്നുമാണാ  ഐതിഹ്യം  പിയോണിയ പണ്ടുകാലത്ത് ഈ ചെടി  സാധാരണക്കാര്‍ക്ക് കൃഷി ചെയ്യാന്‍ അനുവദനീയമല്ലായിരുന്നു    ..രാജാക്കന്മാര്‍ക്ക് മാത്രമേ ഈ പൂക്കള്‍ അലങ്കരിക്കാനും വളര്‍ത്താനും കഴിയുമായിരുന്നുള്ളൂചൈന ക്കാര് ഇതിന്റെവേരുകൾ   ആസ്ത്മ ക്കും ആര്ത്തവ ക്രമകേടുകൾക്കും ഉപയോഗിചുമ വരുന്നുണ്ട്ഈ പൂക്കൾ ഔഷധഗുണങ്ങൾക്ക് വേണ്ടി മാത്രമല്ല മാത്രമല്ല  .സബന്നത  സന്തോഷം ,സ്നേഹം ഒക്കെ വിളിച്ചോതും എന്നാണു  പരക്കെയുള്ള  വിശ്വാസം     .. ഇന്നാ കട്ടെ  ഏതാണ്ട് പല നിറങ്ങളിൽഇവ  ലഭ്യമാണ് ഈ പൂക്ക ടെ ഇതളുകൾ ഇട്ടു വെള്ളം കുടിക്കുന്നത് ആരോഗ്യദായകം ആണെന്ന് പറയുന്നുപ ന്ത്രണ്ടാം വിവാഹവാര്‍ഷിക ത്തില്‍     ജീവിത  പങ്കാളിക്ക്  പ്രണയോപഹാരമായി    കൊടുക്കാറുണ്ടത്രെഅവരുടെ   പ്രണയം ഒന്നുകൂടി  ശക്തമാവും എന്നാണു പ്രണയിതാക്കൾ കരുതുന്നതും വിശ്വസിക്കുന്നതും



പിയോണിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി  ഇന്ന് വ ന്‍തോതില്‍   കൃഷി ചെയ്തു വരുന്നു ,അധികം ഈര്‍പ്പമില്ലാത്ത വളക്കൂറുള്ള മണ്ണും ചെറിയ തണലും ഇതിനാവശ്യമാണ്‌.ഇതൊരു കുറ്റി ചെടിയായും ചിലവ ചെറിയ മരങ്ങളായും കാണപ്പെടുന്നു .പാതിവിടര്ന്നു മുഴുവൻവിടരാതെ ഉള്ള സമയത്താണ് അതിന്റെ  ഭംഗി ഒട്ടും പോകാതെ തന്നെ  അറുത്തുകേടുപാടുകൾ കൂടാതെ  സുരക്ഷിതമായി പാക്ക് ചെയ്തു  കയറ്റുമതി ചെയ്യപ്പെടുന്നത് .



പരിചരണം നല്ലതുപോലെ ആവശ്യപെടുന്ന ഈ ചെടി  നല്ല ഫലഭൂയിഷ്ട്ട മായ  മണ്ണിലെ   വളരുകയുള്ളൂ.നല്ല സൂര്യപ്രകാശം ചെറിയ തണലൊക്കെ ഇവയ്ക്കു കിട്ടിയാൽ കുല നിറച്ചു പൂക്കളുമായി തലകുനിച്ചു നില്ക്കുന്ന കാഴ്ച അതി മനോഹരമാണ്  ,ജൂണ്‍ മുതൽ സെപ്റ്റെംബർ വരെയാണു ഇതിന്റെ   ജീവിത ചക്രം . വിടരാത്ത   മൊട്ടുകളും അതിനെ മികവുള്ള താക്കി മാറ്റുന്നത്  കൂടാതെ     മനം മയക്കുന്ന അവയിലെ  സൌരഭ്യവും




  കൂടാതെ ഈ പൂവിന്റെ ചിത്രം  മുറിയില്‍ തൂക്കിയിട്ടാല്‍ ശുഭ ലക്ഷണമാണെന്നാണ്  കരുത  പെടുന്നത്   കൂടാതെഇത് നാട്ടു വളർത്തിയാൽ  അവിവാഹിതര്‍ക്ക് വിവാഹം വേഗം നടക്കു മത്രേ  ,എ തു വിധത്തിൽ പറഞ്ഞാലും എനിക്ക്  ഇവളെ കണ്ടപ്പോൾ മുതൽക്കു ഇവളോ എന്തെന്നില്ലാത്ത ന്നില്ലാത്ത പ്രണയം      കണ്ടാലും കണ്ടാലും മതി വരാതെ ഇവളെ എന്റെ സ്വീകരണ മുറിയിലും    അലങ്കരിച്ചുകഴിഞ്ഞു     ഇവളുടെ സുഗ ന്തം  ഇന്നെന്റെ മുറിയില്‍ തിങ്ങി  നിറഞ്ഞുഎനിക്കതൊരു ഹരമായും തീരട്ടെ


Thursday, June 26, 2014

പിറന്നാൾ ആശംസകൾഎലിസബത്ത്

  
വേദന സഹിക്ക വയ്യാതെ  എങ്ങനെയെങ്കിലും ഒന്നുകിൽ  മരിക്കുകയോ  ജീവിക്കുകയോ  ചെയ്യേട്ടെ   - എന്തായിരുന്നാലും ഒരു കത്തിയുമെന്റെ മേൽ വെക്കണ്ട എന്ന് മനസില് തീരുമാനിച്ചു

ഇനി ഇവളെ കഷ്ടപെടുത്തുന്നില്ല ശസ്ത്രക്രിയ വേണ്ടിവരും എന്ന് എന്നേ നോക്കുന്ന       ഡോക്ടറും  .സാധാ രണ  പ്രസവമാവില്ലേ ഡോക്ടറേ എന്ന് ഞാനും നോക്കട്ടെ ---നീ ദൈവതോട് പറയു ഇനി ഞങ്ങള്ക്ക് റിസ്ക്‌ എടുക്കാൻ കഴിയില്ലെന്നും പിന്നീട്      എ തു കുട്ട്യേ വേണമെന്നായി എന്റെ ഡോക്ടർ

 ഒന്ന് മിണ്ടാതെ ഡോക്ടറേ എതുകുട്ട്യായാലും മതി ഇങ്ങു തന്നാൽ മതി

 അതിനു കണ്ണും മൂക്കും ഉണ്ടോ ?  എങ്കിൽ സന്തോഷായി 

എല്ലാം കഴിഞ്ഞു അവളെ ഒന്നും കാണാൻ ഞാൻ ചെരിഞ്ഞു നോക്കിയപ്പോൾ കണ്ണും തുറന്നു ശാന്തയ്യായ് കിടന്നു എന്നേ മിഴിച്ചു നോക്കുന്നുഈ കൊച്ചു കള്ളി കറുമ്പി കുറുബികുട്ടീ   
  അങ്ങനെ  അവസാനത്തെ എന്റെ കണ്ണിലുണ്ണിയും ഭൂജാതയായി -എന്നെ ഏറെ വിഷമിപ്പിച്ച അതിലുപരി എന്റെ കരങ്ങൾക്ക് പറ്റുന്നതുപോലെ എന്നെ സഹായിച്ചു  ശക്തി പകര്ന്നു നല്കിയ  എന്റെ ഏകപുത്രി അച്ചന്റെ യും  അമ്മയുടെയുംഎല്ലാ  അനുഗ്രഹംഒട്ടും കുറഞ്ഞുപോകാതെ ഏറ്റു വാങ്ങിയ സീമന്ത പുത്രി അവളുടെ പിറന്നാൾ ആണിന്നു നിങ്ങളുടെ പ്രാര്ത്ന ഞങ്ങളുടെ ടെ കൂടെ ഉണ്ടാവില്ലേ  

Wednesday, June 25, 2014

നഖങ്ങള്‍ മനോഹാരിതയോടെ

തിളങ്ങുന്ന നഖങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
നഖങ്ങള്‍ക്ക് സൌന്ദര്യത്തില്‍  സുപ്രധാന സ്ഥാനമുണ്ട്. നല്ല ഭംഗിയുള്ള, നീണ്ട നഖങ്ങള്‍ കൈകളുടെ ഭംഗി ഇരട്ടിപ്പിയ്ക്കും
                         
                                  ആരോഗ്യവാനായ ഒരാളുടെ ലക്ഷണങ്ങളിലൊന്ന് ജീവസ്സുറ്റ നഖങ്ങളാണെന്നാണ് ആയുര്‍വേദം പറയുന്നത്. . എന്നാല്‍ നഖങ്ങള്‍ വളര്‍ത്തുന്ന പലരുടേയും പ്രശ്‌നമാണ് പെട്ടെന്നു പൊട്ടിപ്പോകുന്ന, ഉറപ്പില്ലാത്ത നഖങ്ങള്‍. ഉറപ്പില്ലാത്ത, ദുര്‍ബലമായ നഖങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. ഭക്ഷണത്തിലെ അപര്യാപ്തത, തൈറോയ്ഡ്, അനീമിയ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാകാം. നല്ല ഉറപ്പുള്ള നഖങ്ങള്‍ ലഭിയ്ക്കുവാനായി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

നെയില്‍ പോളിഷ്


നെയില്‍ പോളിഷ് നഖങ്ങള്‍ക്കു ഭംഗി നല്‍കുമെങ്കിലും ഇവ തുടര്‍ച്ചയായി നഖത്തിലിടുന്നത് നഖങ്ങള്‍ക്കു നല്ലതല്ല. നഖങ്ങള്‍ക്കു ശുദ്ധ വായു ലഭിയ്ക്കണം. എപ്പോഴും നെയില്‍ പോളിഷ് ഉപയോഗിക്കരുത്.  
നഖം കടിയ്ക്കുന്ന ശീലം നഖം കടിയ്ക്കുന്ന ശീലം നഖം പൊട്ടിപ്പോകാനും നഖത്തിന്റെ ബലം കുറയുവാനുമെല്ലാം ഇട വരുത്തും. ഈ ശീലം ഉപേക്ഷിയ്ക്കുക.  

മസാജിംഗ്

 വൈറ്റമിന്‍ ഇ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ച് നഖങ്ങള്‍ മസാജ് ചെയ്യുന്നത് നഖങ്ങള്‍ക്കു ബലം നല്‍കാന്‍ നല്ലതാണ്.  നഖങ്ങളുടെ നീളം നഖങ്ങളുടെ നീളം ക്രമതീതമായി കൂടിയാല്‍ ബാലന്‍സ് നഷ്ടപ്പെടും. ഇത് നഖം പെട്ടെന്ന് ഒടിഞ്ഞു പോകാന്‍ ഇടയാക്കും. നഖങ്ങള്‍ക്കു ബാലന്‍സ് ലഭിയ്ക്കും വിധത്തില്‍ നഖത്തിന്റെ നീളം സൂക്ഷിയ്ക്കുക.



 നല്ല നഖമുണ്ടാകാന്‍ നല്ല ഭക്ഷണം തന്നെ കഴിക്കണം. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതാണ് നഖങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നത്. ഇരുമ്പിന്റെ അംശം കൂടുതലായി അടങ്ങിയ ഭക്ഷണം കഴിച്ച് ഇത് പരിഹരിക്കാം.പച്ചക്കറികള്‍,മത്സ്യം,സോയാ,ബീന്‍സ്,കോഴിയിറച്ചി,കരള്‍,ഉണക്കപ്പഴങ്ങള്‍ ഇവയിലെല്ലാം കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡിയും കാല്‍സ്യവും കൂടുതലായി അടങ്ങിയ ബീറ്റ്റൂട്ട് സ്ഥിരമായി കഴിക്കുന്നത് നഖങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ്.                                        

                          പാലുല്പന്നങ്ങള്‍ ദിവസേന കഴിക്കുന്നതും നഖങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ നഖങ്ങളില്‍ പെട്ടെന്ന് അണുബാധയുണ്ടാകാം.നഖങ്ങളിലെ അഴുക്ക് ദിവസേന കളയണം.
                 

                            ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് അതിലേക്ക് രണ്ടോ മൂന്നോ മിനിട്ട് നേരം നഖങ്ങള്‍ മുക്കി വയ്ക്കുക.ശേഷം ചൂടുവെള്ളം കൊണ്ട് നന്നായി വൃത്തിയാക്കിയ നഖങ്ങളില്‍ ഏതെങ്കിലും മോയിസ്ചറൈസര്‍ തേച്ചു പിടിപ്പിക്കുക. ഇതിലൂടെ നഖങ്ങളിലെ അഴുക്ക് പൂര്‍ണമായി നീക്കം ചെയ്യാന്‍ കഴിയും. ചെറുനാരങ്ങാനീരില്‍ പഞ്ഞി മുക്കി നഖങ്ങളില്‍ മൃദുവായി മസ്സാജ് ചെയ്യുന്നത് നഖങ്ങളുടെ ബലവും ഒപ്പം തിളക്കവും വര്‍ധിപ്പിക്കും.

                   ശുദ്ധമായ ഒലിവ് ഓയില്‍ നഖങ്ങളില്‍ ദിവസേന പുരട്ടുന്നത് നഖങ്ങളുടെ കാന്തിയും തിളക്കവും വര്‍ദ്ധിപ്പിക്കും ചെറുചൂടുള്ള കടുകെണ്ണയില്‍ പത്തുമിനിട്ട് നേരം വിരലുകള്‍ മുക്കി വച്ച ശേഷം മൃദുവായി തിരുമ്മുന്നത് നഖങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കും. ഇത് നഖങ്ങളെ ആരോഗ്യമുള്ളതാക്കും. വേനല്‍ക്കാലത്ത് നഖങ്ങള്‍ പഞ്ഞികൊണ്ട് മൂടിയാല്‍ വിയര്‍പ്പു നിറഞ്ഞ് ഉണ്ടാകുന്ന അണുക്കളില്‍ നിന്നും രക്ഷ നേടാം.

നഖങ്ങള്‍ വെട്ടുന്നതിലും ശ്രദ്ധ വേണം.നഖങ്ങള്‍ വളച്ചല്ലാതെ നേരെ വേണം വെട്ടാന്‍.ശരിയായ രീതിയില്‍ നഖം വെട്ടിയില്ലെങ്കില്‍ ഇറുകിയ ചെരിപ്പുകള്‍ ധരിക്കുമ്പോള്‍ നഖം പൊട്ടാനും വിരലുകള്‍ക്കുള്ളില്‍ മുറിയാനും കാരണമാകും. മുറിവിലൂടെ നഖത്തില്‍ അണുബാധ പടരാനും ഇത് ഇടയാക്കും.വളച്ചു വെട്ടുന്നത് നഖങ്ങള്‍ അകത്തേക്ക് വളരാനും കാരണമാകും. പാര്‍ട്ടിക്കോ നാലുപേരുടെ ഇടയില്‍ പോകുമ്പോള്‍ കൈകള്‍ ഒളിച് പിടിക്കേണ്ട ഗതികേട് ഉണ്ടാവരുത് കൈനഖങ്ങളിലെ   ചെളി വയറ്റില്‍ പോ യാല്‍ അസുഖങ്ങള്‍  അങ്ങനെ വേറെയും -ശുന്തമായ ജ ലത്തില്‍ സോപിട്ടു കഴുകി കൈകള്‍ വൃത്തിയായി സൂക്ഷിക്കണം പ്രതേകിച്ചും നഖങ്ങള്‍ വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍
നിങ്ങളുടെ നഖങ്ങള്‍,അതിലൂടെ നിങ്ങളുടെ ആരോഗ്യവുംവീണ്ടെടുക്കുക 

Wednesday, April 23, 2014

വല്യമ്മച്ചിയുടെ കുറിയാണ്ട്



എന്റെ അമ്മ ഉദ്യോഗാര്‍ഥം ദൂരെ യാത്രയ്ക്ക്   പോകുമ്പോള്‍ വല്യമ്മചി മിക്കപ്പോഴും ഓര്മ പ്പെടുത്തിയിരിക്കും

മക്കളെ -കുറിയാണ്ട് (തോര്‍ത്തു ),, സോപ്പ് അച്ചാറു, ചമ്മന്തിപ്പൊടി ,പല്ല് തേക്കുന്ന പ്പൊടി എടുത്തോ- ഇവയൊന്നും മറക്കരുതേ

 കാലം മാറി ,,അമ്മയെന്നോട് ചോദിക്കുമായിരുന്നു

മോളെ ,തോര്‍ത്തു എടുത്തോ ,ബ്രഷ് എടുത്തോ പേസ്റ്റ് എടുത്തോ? ഒന്നും മറക്കല്ലേ
ഇപ്പോള്‍ ഞാന്‍  അതെപ്പടിഇങ്ങനെ മക്ക്ളെ ഓര്മ പ്പെടുത്താറുണ്ട്

 മക്കളെ ബാത്ത് ടവല്‍ എടുത്തോ പേസ്റ്റ് , ബ്രഷ് എടുത്തോ?

 അമ്മെ --ഹോ  ട്ടല്കളില്‍ ഇവയെല്ലാം കാണും

 ഇനി അതൊന്നും ചോദിക്കേണ്ട ആവശ്യമില്ല ഞ ങ്ങള്‍ക്ക് ഇതൊന്നും വേണ്ട ,
അപ്പോള്‍ നിങ്ങക്ക് കുളിക്കുകയും നനയ് ക്കുകയും ഒന്നും വേണ്ടേ

മക്കളെ?

 ഒന്ന് അടങ്ങിയിരി അമ്മെ -ഈ അമ്മയെ ക്കൊണ്ട് തോ റ്റൂ കാരണം  ഞങ്ങള്‍ --
മെചുവര്‍ ഇനഫ് ആണ് അമ്മെ ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്ക്  അറിയാം

 എന്നാണു  എനിക്ക് മറുപടി കിട്ടുക.അതുമല്ല ഹോട്ടല് കളില്‍ അതൊക്കെ കാണു എന്നെനിക്കറിയാം .

 കുഞ്ഞുനാളില്‍ അവരുടെ ബാഗില്‍ ഞാന്‍ എല്ലാം അടുക്കി വെക്കുമായിരുന്നു   ഇപ്പോള്‍ അവര്‍ വലുതായി പല യാത്രയിലും എന്നെയും ക്കൂ ട്ടിക്കൊണ്ട് പോവുകയും  പതിവുണ്ട് എങ്കിലും എന്റെ പതിവ് ഞാന്‍ തെറ്റിക്കാറില്ല , ഞാനെപ്പോഴും എന്റെ ഈരഴ തോര്‍ത്തും ഒരു ബെഡ് ഷീറ്റ് എവിടെ പോയാലും കരുതിയിരിക്കും അത് പതിവാണ് , മക്കള്‍ക്ക്‌  അതൊന്നുമിഷട്ടപെടുകയുമില്ല

..ഇവിടെ എല്ലാവരും ബാത്ത് ടവല്‍ ഉപയോഗിക്കുമ്പോള്‍ എന്റ ഈരെഴയുള്ള മല്ലു  തോര്‍ത്തു  പതുക്കെ പുറത്തെടുക്കും  എന്ത്എടുത്തു  മാറ്റിയാലും എന്റെ പുതപ്പു തോര്‍ത്തു അതെനിക്ക് വേണം അത്  മാറ്റി വെക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല

 വീട് വിട്ടു പുറത്തു പോകാൻ  ഒരുങ്ങവേ സാധനങ്ങൾ കെട്ടി പെറുക്കുമ്പോൾ അമ്മയെങ്ങോട്ട  ഈ തോര്‍ത്തും പുതപ്പുമായി  ??,ഒരു പായയുടെ കുറവുണ്ട്കൂടിയുണ്ട് ഇവിടെ --  അത് കൂടെ എടുക്കാമായിരുന്നില്ലേ

പ ക്ഷെ അതെപ്പോഴുമെന്റെ കുഞ്ഞു  വീട്ടില്  ഒരു കുട്ടി കലഹത്തിനു ഉപാധി യായി തീരാറുണ്ട് 

ഞങ്ങളെ ക്കൊണ്ട്    ഭാരം ച്ചുമ്മപ്പിക്കാൻ  ഓരോരോ, തന്നിഷ്ട്ടങ്ങള് ,,അമ്മയുടെ ഈ പഴഞ്ചന്‍ സ്വഭാവങ്ങള്‍ , മാറ്റാന്‍ ആയില്ലേ ഇത് വരെ ?

ഇത് ഈ കാലം വരെ ഇങ്ങനെ പോകട്ടെ മക്കളെ പഠിച്ചത ല്ലേ പാടൂ ,വര്‍ഷങ്ങളാ ഞാന്‍ പാലിച്ചു പോകുന്നതാ നിഷ്ഠ കളാ ണിത്

,,എവിടേ പോയാലും അവനവനു ഉപയോഗിക്കേണ്ട സാധ നങ്ങള്‍ കൈയില്‍ കരുതുക ഇപ്പോള്‍ എന്റെ കൊച്ചുമകളും അവളുടെ കുഞ്ഞിപുതപ്പു എ പ്പോഴും കൂടെ ക്കൊണ്ട് നടക്കാര് പതിവുണ്ട്  ,,ഞാനത് പഠി പ്പിചിട്ടില്ലല്ലോ ,ഈ കുഞ്ഞിപൈതലിനും എന്റെ  സ്വഭാവവും എങ്ങനെ കിട്ടിയെന്നു ഞാന്‍ മനസിലോര്‍ക്കും ഇതും ജീനില്‍ കൂടി പടരുമോ എന്നൈക്കി പ്പോഴും  ,അറിയില്ല ,

Monday, April 14, 2014

അമ്മക്കണി എന്‍ പൊന്‍ കണി

 എന്റെ വയനാടന്‍ വിഷു 

ഒരു ക്രിസ്തീയ കുടുംബ പാശ്ചാത്തലത്തിൽ ആയിരുന്നു വിന്റ  എന്റെ ജനനം എങ്കി ലും ഞാന്‍ വളര്‍ന്നു വന്നത് ക്രിസ്ത്യാനികള്‍ പേരിനുപോ ലുമില്ലത്ത ഒരിടത്തായിരുന്നു   ഞാൻ കണ്ടു  പഠിച്ചതും  ക്കണ്ട് വളര്‍ന്നതും ഒക്കെ ഹിന്ദു മുസ്ലീം പ്രദേശമായ ഒരു ചെറിയ നാട്ടിലും അവിടെ അബലമുണ്ട് മുസ്ലീം പള്ളികൾ ഉണ്ട് ഒരു ക്രിസ്ത്യൻ പള്ളിയിൽ  പോകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു അതുകൊണ്ട്  അബലങ്ങളില്‍ കൂട്ടുകാരോടൊപ്പം പോയി വിളക്കുവെച്ചുപ്പൂ ക്കളമിട്ട്ട്ടുഓണം  വിഷുമുസ്ലീം    പെരുന്നാളിന്  നോബുനോറ്റ് ഒക്കെയായിരുന്നുഎന്റെവളര്ച്ച അതാനെനിക്കെന്നും എന്റെ  ഓർമയിൽ തെളിഞ്ഞു വരുന്നത്  ,

ഉദ്യോഗ പരമായി എന്റെ മാതാപിതാക്കൾക്ക്  സ്ഥലമാറ്റം കിട്ടികൊണ്ടിരുന്നത് കൊണ്ട് ഞങ്ങലെയുമവർ കൂടെ കൂട്ടിരുന്നു .അങ്ങനെ    പിതാവും മാതാവുംഞങ്ങളെഎല്ലാവിധ   ജീവിത സാഹചര്യങ്ങളുമായി ഒത്തിണങ്ങിജീവിക്കാന്‍ഞങ്ങളെ   ശീലിപ്പിച്ചു വന്നൂ ഇന്നിപ്പോള്‍ എവിടേ ചെന്നാലും ആരുമായും സ്നേഹമായി പെരുമാറാന്‍  .പല വീടുകളിലുംഞാന്‍ കണ്ടിട്ടില്ലാത്ത  ഒരു  ഗുണ മായിരുന്നുവത്.
ഓരോ ആഘോഷങ്ങളും  അതുകൊണ്ട് ഞങ്ങൾ  വിട്ടു കളയാറില്ല അങ്ങനെ  നിറച്ചും നന്മയുള്ള ഓര്‍മ്മകള്...ആണ് എനിക്ക് ചുറ്റും ഈ ഓട്ട ത്തിനിടയിലും അച്ഛൻ വയനാട്ടിൽ കുറച്ചു സ്ഥലം വാങ്ങിയിട്ടിരുന്നു   അന്ന് വിഷു ദിനം ആവുമ്പോൾ മിക്കവാറും ഞങൾ വയനാടിലുള്ള ഞങളുടെ തോട്ടത്തിലേക്ക് പോവും കാരണമുണ്ട് അവിടെ വിഷു ഞങ്ങളുടെ ജോലിക്കാരുടെ പ്രധാന ഉത്സവംആയിരുന്നു അവര്ക്കൊക്കെ കൈനീട്ടം കിട്ടുക കൊടുക്കുക എന്നത് എന്റെ  അച്ഛനമ്മ്മാര്ക്ക് സന്തോഷമുള്ള കാര്യമാന്നു  


ഇന്ന് ഈ വിഷു സംക്രാന്തി ദിനത്തിലാണ്  അവര്‍ വിളവെടുപ്പ്  നടത്തുക  അവർ സ്വന്തമായി  ഉണ്ടാക്കിയ  പച്ച കറികളും നെല്ലും ഞങ്ങളുടെ  വീടുകളില്‍ ക്കൊണ്ട് വരും   എല്ലാവിധ വിളവെടുപ്പിന്റെയും ആദ്യഫലം  മുറ്റത്ത്  കൊണ്ട് വെചിട്ടവര്‍ കുറച്ചു ദൂരെ  മാറി നില്‍ക്കും  ഗന്ധക ശാല അരി ,ജീരക ശാല അരി  ചാമ ചീമ കീ മ അതുപോലെ പലതും , എന്റെ മറവിയുടെ ഓളങ്ങളില്‍,-- 



 വയനാട്ട്ടില്‍ ഞങ്ങള്‍ക്ക്  കുറച്ചു തോട്ടമുണ്ടായിരുന്നു അവിടെ അച്ഛന്നാവുംപോയി നോ നഞങ്ങൾ ടത്തുക  എങ്കിലും സ്കൂളിലെ  വല്യ അവധിക്കു ഞങ്ങള്‍ വയ  നാട്ടില്‍ ചെല്ലും അപ്പോള്‍ഞങ്ങളുടെ അയല്‍വാസികളും തോട്ടം നോക്കി നടത്തുന്ന   കുറുമാ കുടിയിലെ കുട്ടികളുമായി ചങ്ങാത്തം ക്കൂടും അവരുടെ അച്ച്നമ്മ മാര്‍ ഞങ്ങളുടെ  സഹായികള്‍ഞങ്ങള്‍ മിക്കപോഴും വിഷുവിനോട് അടുത്ത  നാളുകളില്‍ആവും  വയനാട്ടില്‍ പോകുക  ആ സമയങ്ങളില്‍ ആവും കുറുമസമുദായത്തിന്റെ വിഷു അവരിതിനെ പുത്തരി എന്നാണു വിളിക്കുകകുറുമര്‍ ആദിവാസികളില്‍  വലിയ തറവാട്ടുകാര്‍മുന്തിയ ആളുകള്‍  എന്നാണുപരക്കെ  അറിയപെടുക  പണ്ട് പഴശി രാജാവിന്റെ പടയാളികള്‍  ആണത്രേ .അവര്‍ക്ക് ഞങ്ങ ലോടുള്ള സ്നേഹം    ക്കൊണ്ടാണ് അവരു ഞങ്ങളെ സഹായിക്കാര് പതിവ് അവര്‍ക്ക് തന്നെഅവരുടെതായ  വസ്തു വകകള്‍  ഉണ്ടായിരിക്കും .പക്ഷെ വിദ്യാഭ്യാസം കുറവായതുകൊണ്ട് അച്ചന വരുടെ ഏമാന്‍ -സര്‍--- അച്ഛന്‍ എന്തുപറഞ്ഞാലും അവര്‍ അതുപോലെ അനുസരിക്കും ഞങ്ങള്‍ മക്കള്‍ കൊടുക്കുന്ന പട്ടണത്തിലെ സമ്മാനങ്ങള്‍ അവര്‍ക്ക് പ്രിയംകരവു

  അവരുടെ നില്പ്പും  നില്‍പ്പും നിഷ്കളങ്ക ഭാവവും അന്നെന്നെ  നന്നേ ആകര്ഷിചിട്ടുണ്ട്. ഒരു തൂവെള്ള  തുണി  പിന്ഭാഗത്ത്‌ കൂടി   തോളത്തു വലിച്ചു കെട്ടി അടിവസ്ത്രം ഇടാതെ ഒരു മുണ്ടുമാത്രം ഉടുത്തു   ഒരു (പതിനാലു വയസു മതല്‍ അറുപതു വയസുള്ളവര്‍അതില്‍ കാണും അവരങ്ങനെ   വരിവരിയായി  കുട്ടകള്‍ കൈയില്ലെന്തി നില്‍ക്കും   -പകരമായി  നമ്മള്‍ അവര്‍ക്ക് വ  ല്ലതും കൊടുത്താല്‍ അവര്‍ സ്വീകരിക്കും നിര്‍ബന്ധവുമില്ല നിരസിക്കാറുമില്ല .

പ ണത്തിന്റെ യാതൊരു ആവശ്യവുമവര്‍ക്കന്നില്ല ,ആവര് സ്വന്തമായി എല്ലാ  ഉണ്ടാക്കും കൂടാതെ അച്ചച്ചനെ തോട്ടത്തിൽ അവർ സഹായിക്കുകയും ചെയ്യും   പണം വാങ്ങാതെ സഹായിക്കുന്നത് ഇന്നത്തെ കാലത്ത് ഒര്ക്കാൻ കൂടി നമുക്ക് കഴിയുമോ പക്ഷെ അച്ചാച്ചൻ അവരുടെ  എല്ലാമായിരുന്നുഅന്നത്തെ കാലത്തെആകെയുള്ള  ആ നാട്ടിലെ  വിദ്യാസബന്നൻ ആയ  എന്റെ താതൻ അക്ഷരമറിയാത്ത അവരെ സ്നേഹിക്കുന്ന അവരുടെ  വിഷമങ്ങൾ മനസിലാക്കിയആവരുടെ കാര്യങ്ങൾ  കാര്യം സര്കാരിനെ അറിയിച്ചിരുന്ന ഒരാളായിരുന്നു  ബഹുമാന്യനും സമ്മ തനുമായ  പിതാവ് അതുകൊണ്ട്  അച്ചാച്ചനെ ഇഷ്ടവുമായിരുന്നുഇന്നും  അത് വഴിയെ പോയാല് ഈ പുതു തലമുറക്കാർ പോലും ഞങ്ങളെ തിരിച്ചറിയുന്നു  ഇന്നതെല്ലാം എല്ലാം കഴിഞ്ഞുപോയ എന്റെ നല്ല ഓർമ്മകൾ 

 ഇന്ന് ആ പച്ചില വളങ്ങൾ കാലി  ചാണകം മാത്രം ഇട്ടു വളർത്തിയെടുത്ത പച്ചകറികൾ  വെച്ചുണ്ടാക്കുന്ന കറികളും സംക്രാന്തി ദിനവും പൂനെല്ലിന്‍  ചോറിന്റെ മണവും എന്റെ നാസാ രണ്ദ്ര ത്തില്‍ ഇപ്പോഴും തുളച്ചു കയറുന്നു .
എന്റെഅച്ഛൻ  അമ്മയെ എനിക്കിപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല  ആ പാദങ്ങളിൽ വണങ്ങി ക്കൊണ്ട്  എല്ലാവര്ക്കും ഒരു നല്ല വിഷു ആശംസിക്കുന്നു  

Sunday, April 13, 2014

കാലം

പിന്നിട്ട വഴികളിലൂടെ

ഒന്നുമറിയാതെ  മോണക്കാട്ടി ചിരിച്ചു ഓമനത്വം പിടിച്ചു പറ്റിയ ശൈശവം  പിന്നീട്  കുട്ടിത്ത്വം  വിട്ടുമാറാതെ   പൂത്തുബി യെ  പിടിച്ചു വാലില്നൂലുകെട്ടി കലപില കൂട്ടിഓടിനടന്ന എന്നേ തേടി വന്ന ബാല്യം

പിന്നീടു ബാല്യംകൌമാര  ത്തിലേക്ക് വഴിമാറിയപ്പോഴുണ്ടായ  ചെറിയ ചെറിയ മാറ്റങ്ങള്‍  ജീവിതത്തിന്റ ഗതിയെ താളം തെറ്റി ച്ചുക്കൊണ്ട്  മാറി ഒഴുകിയ  വഴികള്‍(സംഭവ്യം വിവാഹിത ആവുമ്പോൾ വീട് ചുറ്റുപാടുകൾ മാറുന്നു )

യൌവനം അവിടെ    അമ്മയുടെ കടമകള്‍     കർത്തവ്യങ്ങൾ പരാധീനതകള്‍. ഇഷ്ടമുള്ള ഒന്നിനോടും പ്രതി ബ ന്ധത  വെച്ച് പുലര്‍ത്താന്‍ സമയമില്ലാതെ ഓടിനടന്ന ജീവിതംവെല്ലുവിളികള്‍ കാലമെനിക്കു ഒന്നിനും ചെവിതന്നില്ല

-അവിടെയും എ പ്പോഴോ  വിളിക്കാതെ എന്നില്‍വന്നു ചേര്‍ന്ന വാര്‍ധക്യം.അതെനിക്ക്  അടുത്തെത്തി  കഴിഞ്ഞെന്ന തോന്നല്‍   -









എന്റെ  പ്രായത്തിലുള്ള  സുഹുര്‍ത്തുക്കള്‍ഇപ്പോഴും  ജോലിക്ക് ഊര്‍ജ്വസ്വലതയോടെ പോകുന്നത് കാണുമ്പോള്‍ മനസിലൊരു കുറ്റബോധം തോന്നുന്നുണ്ട് എങ്കിലും  ഓടിത്തളര്‍ന്നു എല്ലഭാരങ്ങളും തലയില്‍ ഇറക്കി വെച്ചപ്പോൾ പറഞ്ഞറിയിക്കാൻആവാത്തത്ര  ചാരിതാർത്ഥ്യം


ഇന്ന്നാല്  മണ്‍ ചുവരുകള്‍ -,കൂടാതെ ജനലിനിടവഴി വരുന്ന   കുറച്ചു ശിഖ ര തലപ്പുകളുടെ കാറ്റിലാടുന്ന  നിഴലുംഅവിടവിടെ കൂടുക്കൂട്ടികുറുകിയിരുന്നു   ഒളിഞ്ഞുനോക്കി എന്നെ പരിഹസി ക്കുന്ന   തു ത്തുകുലുക്കി  കുഞ്ഞിളം കിളികളുടെ അഹങ്കാരവും  - അവ മിക്കപോഴും എന്റെ ഉറക്കം കളഞ്ഞു അമ്മകിളി യോട്  പരാതി  പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്ക് പലപ്പോഴും കുറുബു     തോന്നാറുണ്ട്   പക്ഷെ   എന്നേ എന്നന്നേക്കുമായി ഒറ്റയ്ക്കാക്കി ക്കൊണ്ട് വിട്ടകന്നുപോയ മാതാപിതാക്കന്മാരുടെ  ഓർമ്മകൾ പകര്ന്നു നല്കുന്ന  ഈ  കിളികുടുബത്തെ ഞാനേറെ ഇഷ്ടപെടുകയും ചെയ്യുന്നൂ


ഇന്ന്പി ന്നിട്ട വഴികള്‍ ഓര്‍ത്ത്‌   വിദൂരതയിലേക്ക് കണ്ണും ന ട്ട്  ഇരിക്കുബോള്‍ , ആരോടുംഎനിക്കിന്ന്  പരാതിയില്ല  പക്ഷെ ഒരു സന്തോഷം മാത്രമു ണ്ടെനിക്ക്  എന്റെ  നഷട്ടങ്ങള്‍ നന്മകള്‍ ആക്കി തീര്‍ത്ത എന്റെ പൊന്നുമക്കള്‍ ,അവരുടെ  ഭാവി  ശോഭനമായി തീര്‍ന്നതില്‍ ഈശ്വരന് ഒരായിരം നന്ദി

 എന്റെ  നിറം മങ്ങിത്തുടങ്ങിയ ഓര്‍മകളുമായി  ഇനിയുംകുറച്ചു കാലങ്ങള്‍ ക്കൂടിമുന്നോട്ടു -അത് കഴിഞ്ഞു ഞാനുമിനി -----------


Tuesday, March 25, 2014

പ്രകൃതിയിലെ വിരുതന്‍ പെരുന്തച്ചന്‍

അനിമൽ എഞ്ചിനിയർ-- ബീവെർസ്

കണ്ടാല്‍എലിയപോലെഎങ്കിലോ ,കഴിവിൽ  മികച്ചവൻ  ആരാണിവന്‍ എന്നല്ലേ യിപ്പോൾ ചിന്തിക്കുന്നത് ?എങ്കിൽ  സംശയം വേണ്ട ഇവന്‍ തന്നെ  കരണ്ട്തി ന്നു ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വലിയവന്‍ ,മിടുക്കൻ, ബുദ്ധി ശാലി വടക്കേ   അമേരിക്കയിലെ ബീവറുകള്‍ (beaver).- പ്രകൃതിയിലെ മൃഗ എന്‍ജിനീയര്‍ കാനഡയുടെ ദേശീയ മൃഗം. ആള് ചില്ലറ കാരനൊന്നുമല്ല  എന്നിപ്പോൾ തോന്നുന്നില്ലേ  ?

പുഴകളിൽ ,അണകെട്ടി അതില്‍   സുഖമായി കഴിയാൻവീടുണ്ടാക്കി ജീവിക്കുന്ന ഒരുതരം നീർനായ അല്ലെങ്കിൽ ജലത്തിൽ ജീവിക്കുന്ന അണ്ണാനെ പോലെ തോന്നിപ്പിക്കുന്ന   ബീവറുക ൾ  .ആണ്‍ പെണ്‍ ബീവറുകൾ   ക്കണ്ട് മുട്ടി   സ ഖ്യത സ്ഥാപിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ വീടുണ്ടാക്കേണ്ട  ചിന്തയിലേക്ക് കടക്കും അതിനു മുന്നോടിയായി  മ രത്തടികളും  മണ്ണും ചുള്ളിക്കമ്പുകളും ശേഖ രിക്കാനുള്ള ശ്രമം  തുടങ്ങും

 ..സ്വയം അണക്കെട്ടുണ്ടാക്കിയതിനു ശേഷം അതില്‍ വീടു പണിയുന്ന ജീവി വിഭാഗമാണ് ബീവറുകള്‍ . അണക്കെട്ട് പണിയുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഒഴുക്കുകുറഞ്ഞ ഭാഗം തിരഞ്ഞെടുത്ത് ഒരു കുളം പോലെയാകുന്നു. ഈ കുളത്തിലാണ് വീടുപണിയുക . മരത്തടികളും ചുള്ളിക്കമ്പുകളും ചെളിയും കൂട്ടിയോജിപ്പിച്ച്, മൂര്‍ച്ചയുള്ള പല്ലുകള്‍ ആയുധമാക്കിയാണ് ഇവര്‍ വീട് പണിയുന്നത്.സാധാരണ ഗതിയിൽ വലിയ മരത്തിനടുത്തുള്ള സ്ഥലങ്ങളാണു വീട് പണിയുന്നതിനായി ഇവര്‍ തിരഞ്ഞെടുക്കുന്നത്. വിചാരിച്ച സ്ഥാനത്ത് തന്നെ മരം വീഴാന്‍ പാകത്തില്‍ ബീവര്‍ മരത്തിന്റെ അടിഭാഗം ആദ്യം കരണ്ടു തുടങ്ങും. പിന്നീട്, വീഴുന്ന മരം വലിച്ചു കൊണ്ടു വന്ന് പുഴയുടെ ഒഴുക്ക് തടയുന്നു. കൂടുതല്‍ മരക്കൊമ്പുകളും ഇലകളും ഉപയോഗിച്ചു ശക്തമാക്കിയതിനു ശേഷം, ഇതുപോലെ തന്നെ വെള്ളത്തില്‍ ഇലകളും കൊമ്പുകളും ചെളിയും ഉപയോഗിച്ച്പിന്നീടു  വീട് പണി ആരംഭിക്കുന്നു..
ഒരു ബീവർ  വീടു പണിയാന്‍ ബീവറിന് പ്രത്യേക ആയുധങ്ങ ളൊന്നും   തന്നേ  വേണ്ട. മുന്നറ്റത്ത് മുകളിലും താഴെയുമായി കാണുന്ന രണ്ട് ജോഡി ഉളി  പല്ലുകളാണയുധം.നദിക്കരയില്‍ നിന്ന് വലിയ അകലമില്ലാതെ  ക്കാണുന്ന മരങ്ങള്‍ ഉളിപോലെയുള്ള പല്ല് ക്കൊണ്ട് നദിയുടെ കുറുകെ ലക്ഷ്യമാക്കി കാര്‍ന്നു  എടുത്തു നദിയുടെ കുറുകെകെയിലേക്ക് അതി വിദഗ്ധ മായി തള്ളിയിടും.  ഇനി കുറച്ചകലെ നിന്നും ആണെങ്കില്‍ പോലും  മുറിച്ചിട്ട മരങ്ങള്‍ നദിയില്‍  തന്നെ ഒഴുക്കി കൊണ്ടുവന്നാണ് അണകെട്ടി തുടങ്ങുക . വീട് പ  ണിയുമ്പോള്‍ ഒഴുക്കുകുറഞ്ഞ ഭാഗവും വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന സ്ഥലവുമാവും  കണ്ടെത്തുക  ഒഴുകുന്ന നദിയിലെ വെള്ളം തടഞ്ഞുനിര്‍ത്തി ഒരു   അണക്കെട്ടുനിർമിക്കുന്നു നദിയിലെ ഒഴുക്കിന്റെ ശക്തിക്കനുസരിച്ചു ഒരേ നദിയില്‍ തന്നെ ചെറുതും വലുതുമായ പല അണകള്‍ ഇവര്നിര്‍മ്മിക്കാറുണ്ട്. അണയിലെ സ്വന്തം മാളത്തിലേക്കുള്ള വഴി ജലത്തിനടിയില്‍ നിന്നായിരിക്കും നിര്‍മ്മിക്കുക.

ബീവറിന് കഴിയാനുള്ള അറ ജലനിരപ്പിന് മുകളിലാണ്. അതിനകത്ത് തന്നെ ശരീരത്തിലെ നനവ്‌ മാറ്റാനുള്ള ഒരു മുറിയും കുടുംബമായി കഴിയാനുള്ള മറ്റൊരു മുറിയും ഉണ്ടാകും.മഞ്ഞുകാലത്ത് പോലും ജലം ഉറഞ്ഞ് എെസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാർഗ്ഗങ്ങളും ബീവർ വീടുനിർമ്മിക്കുബോൾ തന്നെ ഒരുക്കാറുണ്ട്‌ . മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ സം രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള വിദ്യയും അവർ മുൻകൂട്ടി കണ്ടാണ്‌ വീട് നിര്മാണം തുടുങ്ങുക  . കാട്ടിലെ എഞ്ചിനീയർ എന്ന വിശേഷണത്തിനു ബീവർ തികച്ചും യോഗ്യൻ തന്നെയാണ്. ബീവര്‍ നിര്‍മ്മിച്ച ഏതെങ്കിലും അണക്കെട്ട് നമ്മള്‍ പൊളിച്ചു നീക്കിയാല്‍ പിറ്റേ ദിവസം തന്നെ ബീവര്‍ പുതിയ അണക്കെട്ട് നിര്‍മ്മിചിരിക്കും ! അതിനാല്‍ ആദ്യം ഇവറ്റകളെ തുരത്തിയ ശേഷമാണ് സാധാരണ ബീവര്‍ ഡാം പൊളിക്കാറ്.
ഏറ്റവും വലിപ്പമുള്ള ബീവര്‍ ഡാം കാനഡയിലെ വടക്കന്‍ ആല്‍ബെര്‍ട്ടഎന്നസ്ഥ ലത്തുള്ള , ലോകത്തിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക് ആയ വുഡ്ല്‍ ബഫലോ നാഷണല്‍ പാര്‍ക്കില്‍  ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗവേഷകനായ ജീന്‍ തയി   ആണ് ഇതിന്റെ സ്ഥാനവും വലിപ്പവും കണ്ടുപിടിച്ചത്. 850 m ആണ് ഇതിന്റെ നീളം! (സാധാരണ ബീവര്‍ ഡാമുകള്‍ക്ക് 10 മുതല്‍ 100 മീറ്റര്‍ വരെ നീളമേ കാണൂ) എന്ന ഏറ്റവും രസകരമായ വസ്തുത, മറ്റൊന്ന് ഇതിന്റെ നിര്‍മ്മാണം 1970 കളിലാണ് ആരംഭിച്ചത് എന്നതാണ്.അനേകം തലമുറ ബീവറുകള്‍ പണിയെടുത്താണ് ഡാം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്എന്നോർക്കുക .
ഇതിനടുത്ത് മറ്റു രണ്ടു ഡാമുകള്‍ കൂടി ബീവറുകള്‍ പണിയുന്നുണ്ട്. 10 വര്‍ഷത്തിനകം ഇവ മൂന്നുഎണ്ണവും  വലിയൊരു ബീവര്‍ ഡാം ആയി മാറുമെന്നു കരുതാം
ചുരുക്കി പറഞ്ഞാല്‍  ഇവരൊക്കെ തന്നെയല്ലേ നമ്മളുടെ മുന്‍ഗാമികളായ  വിദഗ്ദ്ധന്‍ മാര്‍ ---എങ്ങനെയുണ്ട്  ,ബീവര്‍ എന്ജിനിയർമാരുടെ  കരവിരുത്