Translate

Wednesday, April 23, 2014

വല്യമ്മച്ചിയുടെ കുറിയാണ്ട്



എന്റെ അമ്മ ഉദ്യോഗാര്‍ഥം ദൂരെ യാത്രയ്ക്ക്   പോകുമ്പോള്‍ വല്യമ്മചി മിക്കപ്പോഴും ഓര്മ പ്പെടുത്തിയിരിക്കും

മക്കളെ -കുറിയാണ്ട് (തോര്‍ത്തു ),, സോപ്പ് അച്ചാറു, ചമ്മന്തിപ്പൊടി ,പല്ല് തേക്കുന്ന പ്പൊടി എടുത്തോ- ഇവയൊന്നും മറക്കരുതേ

 കാലം മാറി ,,അമ്മയെന്നോട് ചോദിക്കുമായിരുന്നു

മോളെ ,തോര്‍ത്തു എടുത്തോ ,ബ്രഷ് എടുത്തോ പേസ്റ്റ് എടുത്തോ? ഒന്നും മറക്കല്ലേ
ഇപ്പോള്‍ ഞാന്‍  അതെപ്പടിഇങ്ങനെ മക്ക്ളെ ഓര്മ പ്പെടുത്താറുണ്ട്

 മക്കളെ ബാത്ത് ടവല്‍ എടുത്തോ പേസ്റ്റ് , ബ്രഷ് എടുത്തോ?

 അമ്മെ --ഹോ  ട്ടല്കളില്‍ ഇവയെല്ലാം കാണും

 ഇനി അതൊന്നും ചോദിക്കേണ്ട ആവശ്യമില്ല ഞ ങ്ങള്‍ക്ക് ഇതൊന്നും വേണ്ട ,
അപ്പോള്‍ നിങ്ങക്ക് കുളിക്കുകയും നനയ് ക്കുകയും ഒന്നും വേണ്ടേ

മക്കളെ?

 ഒന്ന് അടങ്ങിയിരി അമ്മെ -ഈ അമ്മയെ ക്കൊണ്ട് തോ റ്റൂ കാരണം  ഞങ്ങള്‍ --
മെചുവര്‍ ഇനഫ് ആണ് അമ്മെ ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്ക്  അറിയാം

 എന്നാണു  എനിക്ക് മറുപടി കിട്ടുക.അതുമല്ല ഹോട്ടല് കളില്‍ അതൊക്കെ കാണു എന്നെനിക്കറിയാം .

 കുഞ്ഞുനാളില്‍ അവരുടെ ബാഗില്‍ ഞാന്‍ എല്ലാം അടുക്കി വെക്കുമായിരുന്നു   ഇപ്പോള്‍ അവര്‍ വലുതായി പല യാത്രയിലും എന്നെയും ക്കൂ ട്ടിക്കൊണ്ട് പോവുകയും  പതിവുണ്ട് എങ്കിലും എന്റെ പതിവ് ഞാന്‍ തെറ്റിക്കാറില്ല , ഞാനെപ്പോഴും എന്റെ ഈരഴ തോര്‍ത്തും ഒരു ബെഡ് ഷീറ്റ് എവിടെ പോയാലും കരുതിയിരിക്കും അത് പതിവാണ് , മക്കള്‍ക്ക്‌  അതൊന്നുമിഷട്ടപെടുകയുമില്ല

..ഇവിടെ എല്ലാവരും ബാത്ത് ടവല്‍ ഉപയോഗിക്കുമ്പോള്‍ എന്റ ഈരെഴയുള്ള മല്ലു  തോര്‍ത്തു  പതുക്കെ പുറത്തെടുക്കും  എന്ത്എടുത്തു  മാറ്റിയാലും എന്റെ പുതപ്പു തോര്‍ത്തു അതെനിക്ക് വേണം അത്  മാറ്റി വെക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല

 വീട് വിട്ടു പുറത്തു പോകാൻ  ഒരുങ്ങവേ സാധനങ്ങൾ കെട്ടി പെറുക്കുമ്പോൾ അമ്മയെങ്ങോട്ട  ഈ തോര്‍ത്തും പുതപ്പുമായി  ??,ഒരു പായയുടെ കുറവുണ്ട്കൂടിയുണ്ട് ഇവിടെ --  അത് കൂടെ എടുക്കാമായിരുന്നില്ലേ

പ ക്ഷെ അതെപ്പോഴുമെന്റെ കുഞ്ഞു  വീട്ടില്  ഒരു കുട്ടി കലഹത്തിനു ഉപാധി യായി തീരാറുണ്ട് 

ഞങ്ങളെ ക്കൊണ്ട്    ഭാരം ച്ചുമ്മപ്പിക്കാൻ  ഓരോരോ, തന്നിഷ്ട്ടങ്ങള് ,,അമ്മയുടെ ഈ പഴഞ്ചന്‍ സ്വഭാവങ്ങള്‍ , മാറ്റാന്‍ ആയില്ലേ ഇത് വരെ ?

ഇത് ഈ കാലം വരെ ഇങ്ങനെ പോകട്ടെ മക്കളെ പഠിച്ചത ല്ലേ പാടൂ ,വര്‍ഷങ്ങളാ ഞാന്‍ പാലിച്ചു പോകുന്നതാ നിഷ്ഠ കളാ ണിത്

,,എവിടേ പോയാലും അവനവനു ഉപയോഗിക്കേണ്ട സാധ നങ്ങള്‍ കൈയില്‍ കരുതുക ഇപ്പോള്‍ എന്റെ കൊച്ചുമകളും അവളുടെ കുഞ്ഞിപുതപ്പു എ പ്പോഴും കൂടെ ക്കൊണ്ട് നടക്കാര് പതിവുണ്ട്  ,,ഞാനത് പഠി പ്പിചിട്ടില്ലല്ലോ ,ഈ കുഞ്ഞിപൈതലിനും എന്റെ  സ്വഭാവവും എങ്ങനെ കിട്ടിയെന്നു ഞാന്‍ മനസിലോര്‍ക്കും ഇതും ജീനില്‍ കൂടി പടരുമോ എന്നൈക്കി പ്പോഴും  ,അറിയില്ല ,

Monday, April 14, 2014

അമ്മക്കണി എന്‍ പൊന്‍ കണി

 എന്റെ വയനാടന്‍ വിഷു 

ഒരു ക്രിസ്തീയ കുടുംബ പാശ്ചാത്തലത്തിൽ ആയിരുന്നു വിന്റ  എന്റെ ജനനം എങ്കി ലും ഞാന്‍ വളര്‍ന്നു വന്നത് ക്രിസ്ത്യാനികള്‍ പേരിനുപോ ലുമില്ലത്ത ഒരിടത്തായിരുന്നു   ഞാൻ കണ്ടു  പഠിച്ചതും  ക്കണ്ട് വളര്‍ന്നതും ഒക്കെ ഹിന്ദു മുസ്ലീം പ്രദേശമായ ഒരു ചെറിയ നാട്ടിലും അവിടെ അബലമുണ്ട് മുസ്ലീം പള്ളികൾ ഉണ്ട് ഒരു ക്രിസ്ത്യൻ പള്ളിയിൽ  പോകണമെങ്കിൽ വളരെ ദൂരം പോകേണ്ടിയിരുന്നു അതുകൊണ്ട്  അബലങ്ങളില്‍ കൂട്ടുകാരോടൊപ്പം പോയി വിളക്കുവെച്ചുപ്പൂ ക്കളമിട്ട്ട്ടുഓണം  വിഷുമുസ്ലീം    പെരുന്നാളിന്  നോബുനോറ്റ് ഒക്കെയായിരുന്നുഎന്റെവളര്ച്ച അതാനെനിക്കെന്നും എന്റെ  ഓർമയിൽ തെളിഞ്ഞു വരുന്നത്  ,

ഉദ്യോഗ പരമായി എന്റെ മാതാപിതാക്കൾക്ക്  സ്ഥലമാറ്റം കിട്ടികൊണ്ടിരുന്നത് കൊണ്ട് ഞങ്ങലെയുമവർ കൂടെ കൂട്ടിരുന്നു .അങ്ങനെ    പിതാവും മാതാവുംഞങ്ങളെഎല്ലാവിധ   ജീവിത സാഹചര്യങ്ങളുമായി ഒത്തിണങ്ങിജീവിക്കാന്‍ഞങ്ങളെ   ശീലിപ്പിച്ചു വന്നൂ ഇന്നിപ്പോള്‍ എവിടേ ചെന്നാലും ആരുമായും സ്നേഹമായി പെരുമാറാന്‍  .പല വീടുകളിലുംഞാന്‍ കണ്ടിട്ടില്ലാത്ത  ഒരു  ഗുണ മായിരുന്നുവത്.
ഓരോ ആഘോഷങ്ങളും  അതുകൊണ്ട് ഞങ്ങൾ  വിട്ടു കളയാറില്ല അങ്ങനെ  നിറച്ചും നന്മയുള്ള ഓര്‍മ്മകള്...ആണ് എനിക്ക് ചുറ്റും ഈ ഓട്ട ത്തിനിടയിലും അച്ഛൻ വയനാട്ടിൽ കുറച്ചു സ്ഥലം വാങ്ങിയിട്ടിരുന്നു   അന്ന് വിഷു ദിനം ആവുമ്പോൾ മിക്കവാറും ഞങൾ വയനാടിലുള്ള ഞങളുടെ തോട്ടത്തിലേക്ക് പോവും കാരണമുണ്ട് അവിടെ വിഷു ഞങ്ങളുടെ ജോലിക്കാരുടെ പ്രധാന ഉത്സവംആയിരുന്നു അവര്ക്കൊക്കെ കൈനീട്ടം കിട്ടുക കൊടുക്കുക എന്നത് എന്റെ  അച്ഛനമ്മ്മാര്ക്ക് സന്തോഷമുള്ള കാര്യമാന്നു  


ഇന്ന് ഈ വിഷു സംക്രാന്തി ദിനത്തിലാണ്  അവര്‍ വിളവെടുപ്പ്  നടത്തുക  അവർ സ്വന്തമായി  ഉണ്ടാക്കിയ  പച്ച കറികളും നെല്ലും ഞങ്ങളുടെ  വീടുകളില്‍ ക്കൊണ്ട് വരും   എല്ലാവിധ വിളവെടുപ്പിന്റെയും ആദ്യഫലം  മുറ്റത്ത്  കൊണ്ട് വെചിട്ടവര്‍ കുറച്ചു ദൂരെ  മാറി നില്‍ക്കും  ഗന്ധക ശാല അരി ,ജീരക ശാല അരി  ചാമ ചീമ കീ മ അതുപോലെ പലതും , എന്റെ മറവിയുടെ ഓളങ്ങളില്‍,-- 



 വയനാട്ട്ടില്‍ ഞങ്ങള്‍ക്ക്  കുറച്ചു തോട്ടമുണ്ടായിരുന്നു അവിടെ അച്ഛന്നാവുംപോയി നോ നഞങ്ങൾ ടത്തുക  എങ്കിലും സ്കൂളിലെ  വല്യ അവധിക്കു ഞങ്ങള്‍ വയ  നാട്ടില്‍ ചെല്ലും അപ്പോള്‍ഞങ്ങളുടെ അയല്‍വാസികളും തോട്ടം നോക്കി നടത്തുന്ന   കുറുമാ കുടിയിലെ കുട്ടികളുമായി ചങ്ങാത്തം ക്കൂടും അവരുടെ അച്ച്നമ്മ മാര്‍ ഞങ്ങളുടെ  സഹായികള്‍ഞങ്ങള്‍ മിക്കപോഴും വിഷുവിനോട് അടുത്ത  നാളുകളില്‍ആവും  വയനാട്ടില്‍ പോകുക  ആ സമയങ്ങളില്‍ ആവും കുറുമസമുദായത്തിന്റെ വിഷു അവരിതിനെ പുത്തരി എന്നാണു വിളിക്കുകകുറുമര്‍ ആദിവാസികളില്‍  വലിയ തറവാട്ടുകാര്‍മുന്തിയ ആളുകള്‍  എന്നാണുപരക്കെ  അറിയപെടുക  പണ്ട് പഴശി രാജാവിന്റെ പടയാളികള്‍  ആണത്രേ .അവര്‍ക്ക് ഞങ്ങ ലോടുള്ള സ്നേഹം    ക്കൊണ്ടാണ് അവരു ഞങ്ങളെ സഹായിക്കാര് പതിവ് അവര്‍ക്ക് തന്നെഅവരുടെതായ  വസ്തു വകകള്‍  ഉണ്ടായിരിക്കും .പക്ഷെ വിദ്യാഭ്യാസം കുറവായതുകൊണ്ട് അച്ചന വരുടെ ഏമാന്‍ -സര്‍--- അച്ഛന്‍ എന്തുപറഞ്ഞാലും അവര്‍ അതുപോലെ അനുസരിക്കും ഞങ്ങള്‍ മക്കള്‍ കൊടുക്കുന്ന പട്ടണത്തിലെ സമ്മാനങ്ങള്‍ അവര്‍ക്ക് പ്രിയംകരവു

  അവരുടെ നില്പ്പും  നില്‍പ്പും നിഷ്കളങ്ക ഭാവവും അന്നെന്നെ  നന്നേ ആകര്ഷിചിട്ടുണ്ട്. ഒരു തൂവെള്ള  തുണി  പിന്ഭാഗത്ത്‌ കൂടി   തോളത്തു വലിച്ചു കെട്ടി അടിവസ്ത്രം ഇടാതെ ഒരു മുണ്ടുമാത്രം ഉടുത്തു   ഒരു (പതിനാലു വയസു മതല്‍ അറുപതു വയസുള്ളവര്‍അതില്‍ കാണും അവരങ്ങനെ   വരിവരിയായി  കുട്ടകള്‍ കൈയില്ലെന്തി നില്‍ക്കും   -പകരമായി  നമ്മള്‍ അവര്‍ക്ക് വ  ല്ലതും കൊടുത്താല്‍ അവര്‍ സ്വീകരിക്കും നിര്‍ബന്ധവുമില്ല നിരസിക്കാറുമില്ല .

പ ണത്തിന്റെ യാതൊരു ആവശ്യവുമവര്‍ക്കന്നില്ല ,ആവര് സ്വന്തമായി എല്ലാ  ഉണ്ടാക്കും കൂടാതെ അച്ചച്ചനെ തോട്ടത്തിൽ അവർ സഹായിക്കുകയും ചെയ്യും   പണം വാങ്ങാതെ സഹായിക്കുന്നത് ഇന്നത്തെ കാലത്ത് ഒര്ക്കാൻ കൂടി നമുക്ക് കഴിയുമോ പക്ഷെ അച്ചാച്ചൻ അവരുടെ  എല്ലാമായിരുന്നുഅന്നത്തെ കാലത്തെആകെയുള്ള  ആ നാട്ടിലെ  വിദ്യാസബന്നൻ ആയ  എന്റെ താതൻ അക്ഷരമറിയാത്ത അവരെ സ്നേഹിക്കുന്ന അവരുടെ  വിഷമങ്ങൾ മനസിലാക്കിയആവരുടെ കാര്യങ്ങൾ  കാര്യം സര്കാരിനെ അറിയിച്ചിരുന്ന ഒരാളായിരുന്നു  ബഹുമാന്യനും സമ്മ തനുമായ  പിതാവ് അതുകൊണ്ട്  അച്ചാച്ചനെ ഇഷ്ടവുമായിരുന്നുഇന്നും  അത് വഴിയെ പോയാല് ഈ പുതു തലമുറക്കാർ പോലും ഞങ്ങളെ തിരിച്ചറിയുന്നു  ഇന്നതെല്ലാം എല്ലാം കഴിഞ്ഞുപോയ എന്റെ നല്ല ഓർമ്മകൾ 

 ഇന്ന് ആ പച്ചില വളങ്ങൾ കാലി  ചാണകം മാത്രം ഇട്ടു വളർത്തിയെടുത്ത പച്ചകറികൾ  വെച്ചുണ്ടാക്കുന്ന കറികളും സംക്രാന്തി ദിനവും പൂനെല്ലിന്‍  ചോറിന്റെ മണവും എന്റെ നാസാ രണ്ദ്ര ത്തില്‍ ഇപ്പോഴും തുളച്ചു കയറുന്നു .
എന്റെഅച്ഛൻ  അമ്മയെ എനിക്കിപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല  ആ പാദങ്ങളിൽ വണങ്ങി ക്കൊണ്ട്  എല്ലാവര്ക്കും ഒരു നല്ല വിഷു ആശംസിക്കുന്നു  

Sunday, April 13, 2014

കാലം

പിന്നിട്ട വഴികളിലൂടെ

ഒന്നുമറിയാതെ  മോണക്കാട്ടി ചിരിച്ചു ഓമനത്വം പിടിച്ചു പറ്റിയ ശൈശവം  പിന്നീട്  കുട്ടിത്ത്വം  വിട്ടുമാറാതെ   പൂത്തുബി യെ  പിടിച്ചു വാലില്നൂലുകെട്ടി കലപില കൂട്ടിഓടിനടന്ന എന്നേ തേടി വന്ന ബാല്യം

പിന്നീടു ബാല്യംകൌമാര  ത്തിലേക്ക് വഴിമാറിയപ്പോഴുണ്ടായ  ചെറിയ ചെറിയ മാറ്റങ്ങള്‍  ജീവിതത്തിന്റ ഗതിയെ താളം തെറ്റി ച്ചുക്കൊണ്ട്  മാറി ഒഴുകിയ  വഴികള്‍(സംഭവ്യം വിവാഹിത ആവുമ്പോൾ വീട് ചുറ്റുപാടുകൾ മാറുന്നു )

യൌവനം അവിടെ    അമ്മയുടെ കടമകള്‍     കർത്തവ്യങ്ങൾ പരാധീനതകള്‍. ഇഷ്ടമുള്ള ഒന്നിനോടും പ്രതി ബ ന്ധത  വെച്ച് പുലര്‍ത്താന്‍ സമയമില്ലാതെ ഓടിനടന്ന ജീവിതംവെല്ലുവിളികള്‍ കാലമെനിക്കു ഒന്നിനും ചെവിതന്നില്ല

-അവിടെയും എ പ്പോഴോ  വിളിക്കാതെ എന്നില്‍വന്നു ചേര്‍ന്ന വാര്‍ധക്യം.അതെനിക്ക്  അടുത്തെത്തി  കഴിഞ്ഞെന്ന തോന്നല്‍   -









എന്റെ  പ്രായത്തിലുള്ള  സുഹുര്‍ത്തുക്കള്‍ഇപ്പോഴും  ജോലിക്ക് ഊര്‍ജ്വസ്വലതയോടെ പോകുന്നത് കാണുമ്പോള്‍ മനസിലൊരു കുറ്റബോധം തോന്നുന്നുണ്ട് എങ്കിലും  ഓടിത്തളര്‍ന്നു എല്ലഭാരങ്ങളും തലയില്‍ ഇറക്കി വെച്ചപ്പോൾ പറഞ്ഞറിയിക്കാൻആവാത്തത്ര  ചാരിതാർത്ഥ്യം


ഇന്ന്നാല്  മണ്‍ ചുവരുകള്‍ -,കൂടാതെ ജനലിനിടവഴി വരുന്ന   കുറച്ചു ശിഖ ര തലപ്പുകളുടെ കാറ്റിലാടുന്ന  നിഴലുംഅവിടവിടെ കൂടുക്കൂട്ടികുറുകിയിരുന്നു   ഒളിഞ്ഞുനോക്കി എന്നെ പരിഹസി ക്കുന്ന   തു ത്തുകുലുക്കി  കുഞ്ഞിളം കിളികളുടെ അഹങ്കാരവും  - അവ മിക്കപോഴും എന്റെ ഉറക്കം കളഞ്ഞു അമ്മകിളി യോട്  പരാതി  പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്ക് പലപ്പോഴും കുറുബു     തോന്നാറുണ്ട്   പക്ഷെ   എന്നേ എന്നന്നേക്കുമായി ഒറ്റയ്ക്കാക്കി ക്കൊണ്ട് വിട്ടകന്നുപോയ മാതാപിതാക്കന്മാരുടെ  ഓർമ്മകൾ പകര്ന്നു നല്കുന്ന  ഈ  കിളികുടുബത്തെ ഞാനേറെ ഇഷ്ടപെടുകയും ചെയ്യുന്നൂ


ഇന്ന്പി ന്നിട്ട വഴികള്‍ ഓര്‍ത്ത്‌   വിദൂരതയിലേക്ക് കണ്ണും ന ട്ട്  ഇരിക്കുബോള്‍ , ആരോടുംഎനിക്കിന്ന്  പരാതിയില്ല  പക്ഷെ ഒരു സന്തോഷം മാത്രമു ണ്ടെനിക്ക്  എന്റെ  നഷട്ടങ്ങള്‍ നന്മകള്‍ ആക്കി തീര്‍ത്ത എന്റെ പൊന്നുമക്കള്‍ ,അവരുടെ  ഭാവി  ശോഭനമായി തീര്‍ന്നതില്‍ ഈശ്വരന് ഒരായിരം നന്ദി

 എന്റെ  നിറം മങ്ങിത്തുടങ്ങിയ ഓര്‍മകളുമായി  ഇനിയുംകുറച്ചു കാലങ്ങള്‍ ക്കൂടിമുന്നോട്ടു -അത് കഴിഞ്ഞു ഞാനുമിനി -----------